27.4 C
Kottayam
Thursday, June 4, 2026

നോയിഡയിലെ പ്രതിഷേധം; ആസൂത്രിതം; പിന്നിൽ പാക് ഗൂഢാലോചനയെന്ന് യുപി മന്ത്രി, ഇടക്കാല വേതന വർദ്ധനവ് വരുത്തി സർക്കാർ

Must read

ലഖ്നൗ: നോയിഡയിൽ തിങ്കളാഴ്ച വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന തൊഴിലാളി സമരം അക്രമാസക്തമായ സംഘർഷത്തിലേക്ക് വഴിമാറിയതിന് പിന്നിൽ പാക് ഗൂഢാലോചനയെന്ന് ഉത്തർപ്രേദേശ് മന്ത്രി. അക്രമത്തിൽ പാക് ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നതായി തൊഴിൽ മന്ത്രി അനിൽ രാജ്ഭർ വെളിപ്പെടുത്തി.

ഈ പ്രതിഷേധം ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു. അടുത്തിടെ മീററ്റിൽ നിന്നും നോയിഡയിൽ നിന്നും പാകിസ്താനുമായി ബന്ധമുള്ള നാല് ഭീകരവാദികളെ പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കാൻ പാക് ഹാൻഡ്ലർമാർ ശ്രമിച്ചിട്ടുണ്ടോ എന്ന് ഏജൻസികൾ ഗൗരവമായി അന്വേഷിച്ചുവരികയാണ്.

മുസാഫർനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താൻ രാജ്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കമാണിതെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളിലും പ്രകോപനങ്ങളിലും വീഴരുതെന്നും തൊഴിലാളികളുടെ എല്ലാ പരാതികളും കേൾക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാണ സർക്കാർ വേതനം വർദ്ധിപ്പിച്ചതിനെത്തുടർന്ന് തങ്ങൾക്കും വേതന വർദ്ധനവ് വേണമെന്നാവശ്യപ്പെട്ട് 40,000-ത്തോളം ഫാക്ടറി തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. നഗരത്തിലെ 80-ഓളം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടുന്നതിലേക്കും വാഹനങ്ങൾക്കും വസ്തുവകകൾക്കും തീയിടുന്നതിലേക്കും കല്ലേറിലേക്കും നയിച്ചു.

- Advertisement -

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരത്തോടെ 300-ലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. തീവെപ്പിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ നൂറിലധികം പേരെ ചോദ്യം ചെയ്യാനായി തടഞ്ഞുവെച്ചിട്ടുണ്ട്. ഫാക്ടറികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

- Advertisement -

തൊഴിലാളികൾ സമാധാനപരമായി പിരിഞ്ഞുപോയതിന് ശേഷം പുറത്തുനിന്നുള്ള ചില സംഘങ്ങളാണ് സംഘർഷം അഴിച്ചുവിട്ടതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിങ് പറഞ്ഞു. ജില്ലയുടെ അതിർത്തി പങ്കിടുന്ന അയൽപ്രദേശങ്ങളിൽ നിന്നെത്തിയ ഇവർ ജനങ്ങളെ പ്രകോപിപ്പിക്കാനും അക്രമം നടത്താനും ശ്രമിച്ചു. ഇത്തരത്തിൽ എത്തിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ച ബാക്കിയുള്ളവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.നോയിഡയിലെ സംഘർഷത്തിന് പിന്നിൽ അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാണ സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനം 35 ശതമാനം വർദ്ധിപ്പിച്ചതാണ് നോയിഡയിലെ തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തങ്ങൾക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും നിലവിലെ തൊഴിൽ സാഹചര്യങ്ങൾ മോശമാണെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. 12 മണിക്കൂർ ജോലി ചെയ്തിട്ടും 11,000 രൂപ മുതൽ 15,000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്ന് ഒരു പ്രതിഷേധക്കാരൻ പറഞ്ഞു. ഇത് ചുരുങ്ങിയത് 20,000 മുതൽ 25,000 രൂപ വരെയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സംഘർഷത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ ഇടക്കാല വർദ്ധനവ് പ്രഖ്യാപിച്ചു. നോയിഡയും ഗാസിയാബാദും ഉൾപ്പെടുന്ന മേഖലകളിൽ അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,690 രൂപയായും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 15,059 രൂപയായും, വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,868 രൂപയായും വർദ്ധിപ്പിച്ചു.

- Advertisement -

മുനിസിപ്പൽ കോർപ്പറേഷനുകളുള്ള മറ്റ് നഗരങ്ങളിൽ, അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,006 രൂപയായും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 14,306 രൂപയായും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,025 രൂപയായും വർദ്ധിച്ചു. മറ്റ് ജില്ലകളിൽ അവിദഗ്ധ തൊഴിലാളികൾക്ക് 11,313 രൂപയ്ക്ക് പകരം 12,356 രൂപയും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയ്ക്ക് പകരം 13,591 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയ്ക്ക് പകരം 15,224 രൂപയും ലഭിക്കും.

ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർദ്ധനവ് നിലവിൽ വരും. നിലവിൽ നോയിഡയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, തൊഴിലാളികളുടെ മിനിമം വേതനം മാസം 20,000 രൂപയായി നിശ്ചയിച്ചെന്ന സോഷ്യൽ മീഡിയ വാർത്തകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് സർക്കാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week