27.6 C
Kottayam
Thursday, June 4, 2026

പാകിസ്ഥാന് ജീവശ്വാസം! കാനഡയെ പരാജയപ്പെടുത്തി ആദ്യ ജയം

Must read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആദ്യ ജയവുമായി പാകിസ്താന്‍. ദുര്‍ബലരായ കാനഡയെ ഏഴു വിക്കറ്റിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. നേരത്തേ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത് കാനഡയെ ഏഴിന് 106 റണ്‍സില്‍ ഒതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാകിസ്താന് സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു. മൂന്ന് കളികളില്‍ നിന്ന് രണ്ടു പോയന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്താന്‍.

പാകിസ്താനായി മുഹമ്മദ് റിസ്വാന്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 53 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും രണ്ടു ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം 33 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ഒരു സിക്‌സും ഫോറും മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍. റിസ്വാന്‍ – ബാബര്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സയിം അയൂബ് (6), ഫഖര്‍ സമാന്‍ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കാനഡയ്ക്കായി ഡില്ലന്‍ ഹെയ്‌ലിഗര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തേ പാകിസ്താന്‍ ബൗളിങ്ങിനെതിരേ ഒറ്റയ്ക്ക് നിന്ന് പൊരുതിയ ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്റെ മികവിലാണ് കാനഡ 106 റണ്‍സെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ജോണ്‍സന്റെ ഇന്നിങ്സാണ്. 44 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം താരം 52 റണ്‍സെടുത്തു.

- Advertisement -

13 എക്സ്ട്രാ റണ്ണുകള്‍ വന്ന ഇന്നിങ്സില്‍ ജോണ്‍സനെ കൂടാതെ രണ്ടക്കം കണ്ടവര്‍ രണ്ടുപേര്‍ മാത്രം. 13 റണ്‍സെടുത്ത കലീം സാനയും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാദ് ബിന്‍ സഫറും. നവ്നീത് ധലിവാള്‍ (4), പര്‍ഗത് സിങ് (2), നിക്കോളാസ് കിര്‍ട്ടണ്‍ (1), ശ്രേയസ് മോവ (2) എന്നിവരെല്ലാം വന്നപോലെ മടങ്ങി. പാകിസ്താനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

Popular this week