24.8 C
Kottayam
Friday, June 5, 2026
No menu items!

‘ഞങ്ങളുടേത് കോൺഗ്രസ് കുടുംബം, ഇന്ദിരയും രാജീവും കൊല്ലപ്പെട്ടപ്പോൾ ഭക്ഷണം പോലും കഴിച്ചില്ല’നളിനി പറയുന്നു

Must read

ചെന്നൈ: ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സമയത്ത് കടുത്ത ദുഃഖത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ നളിനിയുടെ വെളിപ്പെടുത്തൽ. തങ്ങളുടേത് കോൺഗ്രസ് കുടുംബമാണെന്നും നളിനി വെളിപ്പെടുത്തി. രാജീവ് ഗാന്ധി വധക്കേസിൽ തന്റെ പേര് ഉൾപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാരിയെന്ന ലേബൽ നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘ഞങ്ങളുടേത് ശരിക്കും കോൺഗ്രസ് കുടുംബമാണ്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് ഞങ്ങൾക്ക് കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. രാജീവ് ഗാന്ധി വധക്കേസിൽ എന്നെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ആ കുറ്റത്തിൽനിന്ന് എന്നെ മോചിപ്പിക്കണം. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല’ – നളിനി ആവശ്യപ്പെട്ടു.

ജയിലിൽനിന്ന് വിട്ടയച്ചെങ്കിലും, ശ്രീലങ്കക്കാരാണെന്ന കാരണത്താൽ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് തമിഴ്നാട്ടിലെ പ്രത്യേക ക്യാംപിൽ പാർപ്പിച്ചിരിക്കുന്ന ഭർത്താവ് മുരുകൻ എന്ന ശ്രീഹരനെ വിട്ടയയ്ക്കാൻ ഇടപെടണമെന്ന് നിളിനി സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അഭ്യർഥിച്ചു. 

‘‘എനിക്ക് ഇതുവരെ ഭർത്താവിനെ കാണാനായിട്ടില്ല. അതുകൊണ്ടുതന്നെ ഒട്ടും സന്തോഷവതിയുമല്ല. കഴിയുന്നത്രെ നേരത്തെ അദ്ദേഹത്തെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഇടപെടണം’ – നളിനി ആവശ്യപ്പെട്ടു.‌

- Advertisement -

‘ജയിലിലായിരുന്ന സമയത്ത് ഞങ്ങളുടെ മോചനത്തെ എതിർത്ത് ഒട്ടേറെപ്പേരാണ് രംഗത്തു വന്നത്. കുറ്റവാളികളായിട്ടാണ് അവർ ഞങ്ങളെ കണ്ടത്. ഞാൻ രണ്ടു മാസം ഗർഭിണിയായിരുന്ന സമയത്തും ഇതു തന്നെയായിരുന്നു അവസ്ഥ’ – നളിനി പറഞ്ഞു.

- Advertisement -

അതേസമയം, രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്താനുള്ള നടപടികൾ തുടങ്ങി. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് പ്രത്യേക ക്യാംപിൽ കഴിയുന്ന മുരുകൻ എന്ന ശ്രീഹരൻ ,ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണു നാടുകടത്തുക. ഇവരുടെ പൗരത്വം സംബന്ധിച്ച് ശ്രീലങ്ക നൽകുന്ന മറുപടിക്ക് അനുസൃതമായിട്ടാകും തുടർനടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week