24.3 C
Kottayam
Saturday, June 6, 2026

അല്ലെങ്കിൽ ഇപ്പോൾ കല്യാണം കഴിഞ്ഞേനെ; ബാച്ചിലറായി തുടരുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ

Must read

കൊച്ചി:മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കൺ ആണ് നടൻ ഉണ്ണി മുകുന്ദൻ. ബോളിവുഡ് നടൻ‌മാരെ പോലെ ശരീര ഭം​ഗി കാത്തു സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദന് വലിയ ആരാധക വൃന്ദവും ഉണ്ട്. നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങൾ എല്ലാം സിനിമയിൽ ഉണ്ണി മുകുന്ദൻ ചെയ്തിട്ടുണ്ട്. മേപ്പടിയാൻ, ഭ്രമം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഉണ്ണി മുകുന്ദന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

ഭ്രമത്തിൽ നായകൻ പൃഥിരാജ് ആയിരുന്നെങ്കിലും ഉണ്ണി മുകുന്ദന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. മേപ്പടിയാനിൽ മുഴുനീള വേഷത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഇപ്പോഴിതാ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോവുകയാണ് ഉണ്ണി മുകുന്ദൻ. ബാല, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള താരങ്ങൾ ആണ് സിനിമയിൽ അണിനിരക്കുന്നത്.

- Advertisement -

റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 35 കാരനായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചു. മോസ്റ്റ് എലിജിബിൾ ബാച്ച്ലർ ഇൻ മോളിവുഡ് എന്നാണ് താങ്കളെ വിശേഷിപ്പിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.

- Advertisement -

ഏറ്റവും മോശം ബാച്ചിലറാണ് ഞാനെന്ന് തോന്നുന്നു. അല്ലെങ്കിൽ എന്റെ കല്യാണം നടന്നേനെ. അല്ലാത്തത് കൊണ്ടാണ് വിവാഹം നടക്കാത്തത്, ഉണ്ണി മുകുന്ദൻ തമാശയോടെ പറഞ്ഞു. ബാച്ചിലർ ലൈഫിൽ ഒരുപാട് സമയം കിട്ടുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഞാനെന്റെ വിവാഹം കഴിഞ്ഞ സഹപ്രവർത്തകരുടെ കാര്യം നോക്കുമ്പോൾ അവർക്ക് ഒരു ഉത്തരവാദിത്വം ഉണ്ട്.

‘പണ്ടത്തെ ആ ഒരു സ്പേസ് ഉണ്ടാവില്ല. ഇതെല്ലാം മാനേജ് ചെയ്യുന്നവരും ഉണ്ട്. സുഹൃത്തുക്കളിൽ ചിലർ ഈ ദിവസം പറ്റില്ല ഏഴ് മണിക്ക്, എട്ട് മണിക്ക് പോവണം എന്ന് പറയും. ഫോൺ വിളിക്കുമ്പോൾ ഭാര്യ ആയിരിക്കും എടുക്കുക. അതൊക്കെ ഉണ്ടായിട്ടുണ്ട്. അത് സാധാരണമാണ്. അവർക്ക് അവരുടെ പേഴ്സണൽ സ്പേസ് ഉണ്ടാവും. സുഹൃദ് വലയം ലിമിറ്റഡ് ആവും’

‘സിനിമാ ഫീൽഡ് ഞാൻ തെരഞ്ഞെടുത്തത് തന്നെ വലിയ ധൈര്യമാണ്. മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് വരുന്ന ആൺകുട്ടികൾ, പ്രത്യേകിച്ച് വിദ്യഭ്യാസം ഇല്ലെങ്കിൽ ഇതിലേക്ക് വരാൻ പാടില്ല. ലക്ക് ഫാക്ടറിനെ ആശ്രയിച്ച് ജോലി ചെയ്യാൻ പറ്റില്ല. നല്ല വിദ്യഭ്യാസ പശ്ചാത്തലം വേണം. ഇതിന്റെ സീരിയസ്നെസ് ഞാനിപ്പോഴാണ് മനസ്സിലാക്കുന്നത്’

- Advertisement -

‘എന്ത് വിചാരിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന്. അന്ന് ആ ഒരു ചിന്ത ഇല്ലായിരുന്നു. പണ്ട് ഞാൻ പെട്ടെന്ന് ചിന്തിച്ച് തീരുമാനം എടുക്കുന്ന ആളായിരുന്നു’

‘ഇപ്പോൾ ആ തീരുമാനങ്ങൾ വൈൽഡ് ആയി തോന്നുന്നു. പ്ലസ് ടുവിന് 83 ശതമാനം മാർക്ക് മേടിച്ചിട്ട് പഠനം വേണ്ടെന്ന് വെച്ചു. സിനിമയിലേക്ക് പോയി. നാലഞ്ച് വർഷം ഒന്നും നടക്കാതെ ആയപ്പോൾ ഞാൻ ഒരു പന്ത്രണ്ടാം ക്ലാസുകാരൻ മാത്രമായി. ആ അഞ്ച് വർഷം വല്ലാതെ പിന്നിലായ പോലെ തോന്നി. പിന്നെ ആ പ്രഷർ ആയി. ആ പ്രഷർ പോയിന്റിലാണ് ഇതുവരെ ചെയ്തത്,’ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week