23.9 C
Kottayam
Saturday, September 21, 2024

500 രൂപയുടെ 14 ഇനങ്ങളുമായി ഓണക്കിറ്റ്; ആർക്കൊക്കെ ലഭ്യമാകും, വിവരങ്ങളിങ്ങനെ

Must read

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാണ് കിറ്റ് നൽകുക.

ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നൽകുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങൾ ഉൾപ്പെടുത്തിയാകും ഓണക്കിറ്റ് നൽകുക. കിറ്റിലെ ഇനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിറ്റ് വിതരണം എന്നുമുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടായിരുന്നത്.

അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അനുവദിച്ച കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ തയ്യാറാണെന്ന് റേഷൻ വ്യാപാരി പ്രതിനിധികൾ അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിളിച്ച യോഗത്തിൽ മന്ത്രി ജി ആർ അനിൽ മുന്നോട്ടുവെച്ച ആവശ്യം വ്യാപാരി പ്രതിനിധികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം, മുൻപ് വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷൻ കുടിശിക നൽകണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് മന്ത്രി മറുപടി നൽകി. കമ്മീഷൻ നൽകണമെന്ന സുപ്രീം കോടതിയുടെ വിധി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

കിറ്റ് വിതരണം സംബന്ധിച്ച അറിയിപ്പ് വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ചോട്ടു ഗ്യാസിന് പുറമേ വലിയ എൽപിജി സിലിണ്ടറും മിൽമയുടെ പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങലും വിതരണം ചെയ്യാനുള സംവിധാനം ഒരുക്കി കെ സ്റ്റോറുകളുടെ എണ്ണം വ്യാപിപ്പിക്കാനും ധാരണയായി.

ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കൊവിഡിൻ്റെ സമയത്ത് നൽകിയത് പോലെ ഓണക്കിറ്റ് വിതരണം ചെയ്യാനാകില്ല. കൊവിഡ് സമയത്തെ സാഹചര്യം ഇപ്പോൾ സംസ്ഥാനത്തില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കെ കിറ്റ് വിതരണത്തിൽ വിവേചനം പാടില്ലെന്ന ആവശ്യം ശക്തമാണ്.

അതേസമയം, ഓണം സ്പെഷ്യൽ അരിവിതരണം സംസ്ഥാനത്ത് ആരംഭിച്ചു. ഓഗസ്റ്റ് പതിനൊന്ന് മുതലാണ് അരി വിതരണം ആരംഭിച്ചത്. വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ചുകിലോ വീതം സ്പെഷ്യൽ പുഴക്കലരിയാണ് വിതരണം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week