25.5 C
Kottayam
Friday, September 27, 2024

ബന്ദികളെ വിട്ടയ്ക്കും വരെ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പും തുറക്കില്ല, ഒരു ഇന്ധന ട്രക്കും അവിടേക്ക് പോവില്ല’ഗാസയെ വരിഞ്ഞുമുറുകി ഇസ്രായേല്‍

Must read

ജെറുശലേം: ഗസ്സയിലേക്ക് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന് ഇസ്രയേൽ. വെള്ളം മാത്രമല്ല, വൈദ്യുതിയും ഇന്ധനവും കൊടുക്കില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും വരെ അത്യാവശ്യ സാധനങ്ങൾ ഒന്നും അനുവദിക്കില്ല. മാനുഷികമായ ഒരു സഹായവും ഗസ്സയിലേക്ക് എത്തുന്നത് സമ്മതിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രയേൽ.

‘ ഗസ്സയിലേക്ക് മാനുഷിക സഹായമോ? നടപ്പില്ല. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കും വരെ ഒരു 
ഇലക്ട്രിക് സ്വിച്ചും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പും തുറക്കില്ല, ഒരു ഇന്ധന ട്രക്കും അവിടേക്ക് പോവില്ല’, ഇസ്രയേൽ ഊർജ്ജ മന്ത്രി ഇസ്രയേൽ കാത്സ് പ്രസ്താവനയിൽ പറഞ്ഞു.

ഏകദേശം 150 ഇസ്രയേലികളെയും, വിദേശികളെയും, ഇരട്ടപൗരത്വമുള്ളവരെയും ഗസ്സ മുനമ്പിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയിരുന്നു. 23 ലക്ഷത്തോളം പേർ താമസിക്കുന്ന ഗസ്സയിൽ ജീവിതം അക്ഷരാർഥത്തിൽ നരകമെന്ന് പറയാം. വ്യാഴാഴ്ച രാവിലെ വരെ 1000 ത്തിലേറെ ഫലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ സാധാരണക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും ഗസ്സ വിട്ടുപലായനം ചെയ്യകയാണ്. എന്നാൽ, എങ്ങോട്ടുപോകാൻ? ഇസ്രയേൽ, ഈജിപ്റ്റ് അതിർത്തികൾ അടച്ചിരിക്കുകയാണ്

‘ ദൂരെ നിന്ന് ആ ഭീകര ശബ്ദം കേൾക്കാം, വീട് കുലുങ്ങുന്നത് അറിയാം, ഇപ്പോൾ ആകെ ചെയ്യാൻ ഉള്ളത്, കാത്തിരിക്കുക, പ്രാർത്ഥിക്കുക എന്നത് മാത്രമാണ്’, ഐഷ അബു ദക്ക എന്ന ഗസ്സ നിവാസി വ്യോമാക്രമണങ്ങളെ കുറിച്ച് പറഞ്ഞു. 38 കാരനായ മാസൻ മുഹമ്മദിനെ പോലുള്ളവർക്ക് രാത്രി ഉറക്കം പോലുമില്ല. എപ്പോഴാണ് റോക്കറ്റ് വന്ന് തലയിൽ വീഴുക എന്നുഭയന്ന് രാത്രി മുഴുവൻ കഴിച്ചുകൂട്ടുന്നു. പ്രേതനഗരി പോലെയുണ്ട് ഇപ്പോൾ ഗസ്സ, മുഹമ്മദ് എഎഫ്‌പിയോട് പറഞ്ഞു.

ഇസ്രയേൽ, വെള്ളവും, ഭക്ഷണവും ഇന്ധനവും അടക്കം നിഷേധിച്ച് സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ, അവശ്യ വസ്തുക്കൾ കിട്ടാതെ നെട്ടോട്ടമോടുകയാണ് ഗസ്സയിൽ അവശേഷിക്കുന്നവർ. ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗസ്സ ഇരുട്ടിലാണ്.

ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഗസ്സയിലെ യുഎൻ അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എൻ തലവന്റെ അഭ്യർത്ഥന.

കാർ ബാറ്ററികൾ ഉപയോഗിച്ച് ആളുകൾ ഫോണുകൾ ചാർജ് ചെയ്യുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗസ്സയിലെ അൽഷിഫ ആശുപത്രിയിൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. മരുന്നിനും, ഓക്‌സിജൻ സിലിണ്ടറിനും എല്ലാം കടുത്ത ക്ഷാമമാണ്. ആളുകൾ വലിയ തോതിൽ വാങ്ങിച്ചുകൂട്ടുന്നതുകൊണ്ട് സ്റ്റോറുകളിൽ കാൻഡ് ഫുഡ് വേഗം അപ്രത്യക്ഷമാവുന്നു. അതിർത്തിക്കടുത്ത് കൃഷി ചെയ്യുന്ന പച്ചക്കറിക്കും ക്ഷാമമാണ്. 2007 ൽ ഹമാസിനെതിരായ ഉപരോധത്തിലും, ഇതുപോലെ കടുത്ത നിയന്ത്രണങ്ങൾ ഇസ്രയേൽ ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ഗസ്സയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ കരയുദ്ധം തുടങ്ങിയിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ സൈനികർക്ക് ഗസ്സയിലേക്ക് കടക്കാനുള്ള നിർദ്ദേശം ഇനിയും നൽകിയിട്ടില്ല.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗസ്സയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും വഴങ്ങിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

Popular this week