KeralaNews

സാര്‍, സൈക്കിള്‍ റോഡില്‍ ഓടിക്കാന്‍ ലൈസന്‍സ് തരണം; വ്യത്യസ്തമായ അപേക്ഷയുമായി ഒമ്പതുവയസുകാരന്‍ പോലീസ് സ്റ്റേഷനില്‍

നെടുങ്കണ്ടം: ‘സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.’- ഒമ്പത് വയസുള്ള കുട്ടിയുടെ അപേക്ഷയാണിത്. അപേക്ഷ സ്വീകരിച്ച പോലീസുകാര്‍ക്കും കൗതുകമായിരിക്കുകയാണ് ഈ കുറിപ്പ്.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് റോഡിലൂടെ സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് തരണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ സ്വന്തം കൈപ്പടയിലാണ് പോലീസിനുള്ള അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, കത്ത് വായിച്ച എസ്ഐ ബിനോയ് ഏബ്രഹാം വിശദമായി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ രഹസ്യം പുറത്തെത്തിയത്. ദേവനാഥ് എന്ന ഈ കുട്ടിക്ക് അബുദാബിയില്‍ നിന്നെത്തിയ അമ്മാവന്മാര്‍ മൂന്ന് മാസം മുന്‍പ് വിദേശനിര്‍മിതവും ഗിയറുള്ളതുമായ സൈക്കിള്‍ സമ്മാനിച്ചിരുന്നു.

വീട്ടു പരിസരത്ത് കൂടി ഉരുട്ടിയും ചവിട്ടിയും ഒരു വിധത്തില്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച ദേവനാഥിന് സ്‌കൂളിലേക്കും കടയിലേയ്ക്കും മറ്റും സൈക്കിളില്‍ പോയാലോ എന്നായി ആഗ്രഹം. ഇക്കാര്യം അമ്മയെ അറിയിച്ചു. അതോടെ, ‘റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണം. ലൈസന്‍സില്ലാതെ സൈക്കിളോടിച്ചാല്‍ സൈക്കിള്‍ പോലീസ് പിടിക്കുംച്ചെടുക്കും.’- എന്നായിരുന്നു അമ്മയുടെ മറുപടി.

അമ്മയുടെ വാക്ക് കേട്ട് വിഷമത്തിലായ ദേവനാഥ് ലൈസന്‍സ് എവിടെ കിട്ടുമെന്ന് തിരക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ ചെന്ന് അപേക്ഷ നല്‍കണമെന്ന് അമ്മ കളിയായി പറഞ്ഞെങ്കിലും ദേവനാഥ് ഇക്കാര്യം ഗൗരവത്തിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button