27.5 C
Kottayam
Sunday, June 7, 2026

ആ പരിചയപ്പെടല്‍ നെടുമുടിയെ കൊടുമുടി കയറ്റി

Must read

ആലപ്പുഴ: നെടുമുടി വേണു എന്ന നടനെ മലയാളത്തിനു സമ്മാനിച്ചത് യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍. അതു നെടുമുടിക്കാരന്‍ വേണുവിനു മാത്രമല്ല മലയാള സിനിമയ്ക്കു തന്നെ അമൂല്യ നിമിഷമായി മാറി. നെടുമുടി വേണു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറിയത്.

വേണുവിന്റെ അഭിനയ ചാരുത ഇഷ്ടപ്പെട്ട കാവാലം അദ്ദേഹത്തിന്റെ തന്റെ നാടക യാത്രകള്‍ക്കൊപ്പം കൂട്ടുകയായിരുന്നു. എനിക്കു ശേഷം എന്ന നാടകത്തിലാണ് കാവാലത്തിനൊപ്പം നെടുമുടി ആദ്യമായി ചേര്‍ന്നത്. വൈകാതെ നാടകത്തിലെ പ്രധാന നടനായി വളര്‍ന്ന വേണു ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധ നേടിയ നിരവധി നാടകങ്ങളില്‍ പ്രധാന കഥാപാത്രമായി മാറി.

ഇടക്കാലത്തു ജീവിക്കാനായി പാരലല്‍ കോളജ് അധ്യാപകന്റെയും മാധ്യമപ്രവര്‍ത്തകന്റെയും വേഷം കെട്ടി. ഒടുവില്‍ കാത്തുകാത്തിരുന്ന വേഷം അദ്ദേഹത്തെ തേടിയെത്തി. അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നതുപോലെ. അരവിന്ദന്റെ തന്പ് എന്ന സിനിമയിലൂടെ അരങ്ങേറ്റം. പിന്നെ മലയാള സിനിമ കണ്ടതു നെടുമുടി വേണുവിന്റെ നിറഞ്ഞാട്ടമായിരുന്നു.

വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി വേണു മലയാള സിനിമയില്‍ പിന്നീടുള്ള കാലം മുഴുവന്‍ നിറഞ്ഞുനിന്നു. ഗൗരവവും തമാശയുമെല്ലാം അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ വഴങ്ങി. സംഗീത പ്രാധാന്യമുള്ള രംഗങ്ങളില്‍ തന്റേതായ ഒരു അഭിനയ ശൈലി തന്നെ അദ്ദേഹം വളര്‍ത്തിയെടുത്തു. അതുകൊണ്ടു തന്നെ ക്ലാസിക്കല്‍ സംഗീതത്തിനു പ്രധാന്യമുള്ള മിക്ക സിനിമകളിലും അദ്ദേഹം ഒരു നിര്‍ണായക കഥാപാത്രമായി മാറി.

- Advertisement -

ഇന്ത്യന്‍, സര്‍വം താളമയം, അന്യന്‍ തുടങ്ങി ഏഴ് തമിഴ് സിനിമകളില്‍ അഭിനയിച്ചു. പൂരം എന്ന സിനിമ സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയുമെഴുതി. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1990-മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ആണ് അതില്‍ പ്രധാനം. 2003ല്‍ ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987ലും 2003ലും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി. മാര്‍ഗത്തിലെ അഭിനയത്തിനു ക്യൂബയിലെ ഹവാനയില്‍ നടന്ന അന്തര്‍ ദേശീയ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിച്ചു.

- Advertisement -

സംഗീത പ്രാധാന്യമുള്ള ഹിസ്ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിനാണ് സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. വിടപറയും മുമ്പെയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും മാര്‍ഗവും മികച്ച നടനുളള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി. ആണും പെണ്ണുമാണ് ഒടുവില്‍ പുറത്തു വന്ന ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകള്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, താരാട്ട്, ആലോലം, യവനിക, അപ്പുണ്ണി, വേനല്‍, തേനും വയമ്പും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, നാരദന്‍ കേരളത്തില്‍, സുഖമോ ദേവി, പഞ്ചാഗ്നി, താളവട്ടം, ചിത്രം, ചെപ്പ്, പാളങ്ങള്‍, കാട്ടിലെ പാട്ട്, ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, ആരണ്യകം, വൈശാലി, വന്ദനം, തേന്മാവിന്‍ കൊമ്പത്ത്, അക്കരെ അക്കരെ, ക്ഷണക്കത്ത്, ലാല്‍സലാം, സവിധം, മണിച്ചിത്രത്താഴ്, പെരുന്തച്ഛന്‍, ദേവരാഗം, കാലാപാനി, ഹരികൃഷ്ണന്‍സ്, നോര്‍ത്ത് 24 കാതം, പാവാട, ജോസഫ്, മധുരരാജ, യുവം.

ആലപ്പുഴ നെടുമുടിയില്‍ അധ്യാപക ദമ്പതികളായ പി .കെ. കേശവപിള്ളയുടെയും പി. കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് ജനനം. കൊട്ടാരം എന്‍എസ് യുപി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ മൃദംഗം, ഘടം എന്നിവ പരിശീലിച്ചു. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്തു സജീവമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week