25.2 C
Kottayam
Sunday, May 19, 2024

കന്യാകുമാരിയോ കോയമ്പത്തൂരോ; നരേന്ദ്രമോദി തമിഴ്‌നാട്ടിൽ മത്സരിച്ചേക്കും

Must read

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ മണ്ഡലമായ വാരാണസിക്കൊപ്പമാണ് മോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബിജെപിയുടെ മിഷന്‍ ദക്ഷിണേന്ത്യയുടെ ഭാഗമായാണ് മോദിയെ തന്നെ തമിഴ്‌നാട്ടില്‍ നിന്നും മത്സരിപ്പിക്കുന്നതെന്നാണ് വിവരം.

മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും ഏതാനും മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ കാശി-തമിഴ് സംഗമം പദ്ധതി തമിഴ്നാടുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുകന്നതാണെന്നെന്നും മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ പി കെ ഡി നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. മോദി കന്യാകുമാരിയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍, കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കന്യാകുമാരി അല്ലെങ്കില്‍ കോയമ്പത്തൂര്‍ മണ്ഡലമാണ് മോദിക്ക് മുന്നിലുള്ളത്. കന്യാകുമാരിയിലും വാരാണസിയിലും മത്സരിക്കുന്നത് പ്രധാനമന്ത്രിയുടെ പദവിക്ക് അനുയോജ്യമാണെന്ന് മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ സ്വാധീന മേഖലയായ കന്യാകുമാരിയില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയകുമാറാണ് വിജയിച്ചത്. കോണ്‍ഗ്രസിന് 5,76,037 വോട്ടും ബിജെപി 4,38,087 വോട്ടും നേടിയിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും ബിജെപി 25 ലോക്‌സഭാ സീറ്റുകളാണ് ലക്ഷ്യമിടുന്നത്. 2019ല്‍ 39 ലോക്‌സഭാ സീറ്റില്‍ മത്സരിച്ച ബിജെപി അഞ്ച് എണ്ണത്തില്‍ മാത്രമായിരുന്നു വിജയിച്ചത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പ്രസംഗിക്കവെ ഇത്തവണ 25 എംപിമാരെ സംസ്ഥാനം ലോക്‌സഭയിലേക്ക് അയക്കണമെന്ന് ആഭ്യന്ത്രമന്ത്രി അമിത്ഷാ പ്രസംഗിച്ചിരുന്നു.

മന്ത്രി സെന്തില്‍ ബാലാജിയുടെ ഇഡി അറസ്റ്റിന് പിന്നിലും കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഗൗണ്ടര്‍ വിഭാഗത്തിന് സ്വാധീനമുള്ള കൊങ്കുനാട് എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍-സേലം- ഈ റോഡ് മേഖലയില്‍ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സെന്തിലിനായിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സെന്തിലിനെ കുടുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week