NationalNews

സ്ത്രീകളെ കൊന്നശേഷം മൃതദേഹങ്ങളുമായി ലൈംഗിക ബന്ധം; സീരിയില്‍ കില്ലറുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ച് പോലീസ്

ന്യൂഡല്‍ഹി: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍. രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ് പിടിയിലായത്. ശവങ്ങളെ ഭോഗിക്കുന്നതിലാണ് പ്രതി വിനോദം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തി ഭോഗിച്ചിരിക്കുന്നത്. ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. 2013 മുതല്‍ നടന്ന പല കൊലപാതകങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ബുര്‍ദ്വാനില്‍ വെച്ച് വെസ്റ്റ് ബംഗാള്‍ പോലീസാണ് ഖമറുസ്മാനെ അറസ്റ്റ് ചെയ്തത്.

ഒരു സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തുള്ള സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഖമറുസ്മാനെ കുടുക്കിയത്. കറുപ്പും ചുവപ്പും നിറം കലര്‍ന്ന ബൈക്കില്‍ നൈലോണ്‍ ബാഗുമായി ഒരാള്‍ പോകുന്നത് സിസി ടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് അത് ഖമറുസ്മാനാണെന്ന് മനസിലാവുകയും പോലീസ് പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കലുള്ള ബാഗില്‍ സൈക്കിള്‍ ചെയിനും ഇരുമ്പ് ദണ്ഡുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ചെറുകിട വ്യാപാരിയായ ഖമറുസ്മാന്‍ ഉച്ചയ്ക്ക് ശേഷമാണ് കുറ്റകൃത്യം നടത്തിയിരുന്നത്. സ്ത്രീകള്‍ തനിച്ചുള്ള വീടുകള്‍ തെരഞ്ഞെടുത്താണ് ഇയാള്‍ ആക്രമണം നടത്തുന്നത്. ഓഫീസര്‍മാരെ പോലെ വേഷം ധരിച്ച് വൈദ്യുത റീഡിങ് നോക്കാനെന്ന വ്യാജേനയാണ് ഇയാള്‍ വീടുകളില്‍ കയറിക്കൂടുക. വീടിനുള്ളില്‍ പ്രവേശിച്ച ശേഷം കൈയില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്പ് ദണ്ഡോ ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തും.

തുടര്‍ന്ന് ആ മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് പതിവ്. കൊലപാതകത്തിന് ശേഷം ചില സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിരുന്നു. മധ്യവയസ്‌കരായ സ്ത്രീകളാണ് ഖമറുസ്മാന്റെ ഇരകള്‍. കൊലപാതകത്തിന് ശേഷം വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും ഇയാള്‍ മോഷ്ടിക്കാറുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button