24.9 C
Kottayam
Saturday, June 6, 2026

മുനമ്പം ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത് 2019 ൽ ; 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വഖഫ് ട്രൈബ്യൂണലിന്റെ നിർണായക നിരീക്ഷണം; ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി;മുനമ്പത്ത് അപ്രതീക്ഷിത ട്വിസ്റ്റുകൾ

Must read

കൊച്ചി: മുനമ്പം കേസില്‍ വഖഫ് ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പറവൂര്‍ സബ് കോടതിയില്‍നിന്ന് രേഖകള്‍ വിളിച്ചുവരുത്തണമെന്ന ഹര്‍ജി തള്ളിയതിനെതിരായാണ് അപ്പീല്‍. കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല. വഖഫ് ട്രൈബ്യൂണലിന്റെ അപ്പീല്‍ ഹൈക്കോടതി മെയ് 26ന് പരിഗണിക്കും.

മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുകയാണ്. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിന്റെ ഉത്തരവാണ് ട്രൈബ്യൂണല്‍ പരിശോധിച്ചത്. ഭൂമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ വഖഫ് ട്രൈബ്യൂണല്‍ പരിശോധിക്കും.

- Advertisement -

മുനമ്പത്തെ വഖഫ് ഭൂമി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ വഖഫ് ട്രൈബ്യൂണല്‍ സുപ്രധാന നിരീക്ഷണം നടത്തി. വില്‍പന വിലക്ക് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്കല്ലേയെന്ന് ട്രൈബ്യൂണല്‍ ആരാഞ്ഞു. 1950ല്‍ സിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖഫ് ബോര്‍ഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് ചെയ്താല്‍ ഭൂമി മൂന്നുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിലവിലെ ചട്ടം. 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കേസില്‍ 1994ലെ വഖഫ് ഭേദഗതി നിയമം കൂടി ട്രൈബ്യൂണല്‍ വിശദമായി പരിശോധിക്കും.

- Advertisement -

1971ലെ പറവൂര്‍ സബ്കോടതിയിലെ നടപടികളാണ് വാദമുഖങ്ങള്‍ സ്ഥാപിയ്ക്കുന്നതിനായി വഖഫ് ബോര്‍ഡ് ആശ്രയിച്ചത്. അന്നത്തെ സത്യവാങ്മൂലത്തില്‍ ഭുമി വഖഫ് ആണെന്ന് ഫറൂഖ് കോളേജ് വ്യക്തമാക്കിയതാണെന്നാണ് വഖഫ് ബോര്‍ഡിന്റ വാദം. ഈ രേഖ വിളിച്ചുവരുത്തണമെന്ന ആവശ്യം ആദ്യം തള്ളിയ ട്രൈബ്യൂണല്‍ ആ കോടതി നടപടികള്‍ അപ്രസക്തമാണെന്നാണ് അഭിപ്രായപ്പെട്ടു. ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ടുള്ള കേസായതുകൊണ്ട് ഭൂമി വഖഫ് ആണോ എന്ന് ഇതില്‍ നിന്ന് വ്യക്തമാകില്ലെന്ന് ട്രൈബ്യൂണല്‍ നീരീക്ഷിച്ചു.

- Advertisement -

1988ല്‍ 74 പേര്‍ക്കും 1990ല്‍ 151 പേര്‍ക്കും ഉള്‍പ്പെടെ ആകെ 225 പേര്‍ക്ക് ഭൂമി വിറ്റിരുന്നതായി ഫാറൂഖ് കോളജ് അറിയിച്ചു. ബാക്കി ഭൂമി അളവ് അന്വേഷിച്ച് അറിയിക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 21ന് കേസിന്റെ വാദം പുനരാരഭിക്കും.

മുനമ്പത്തെ ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് സമ്മതിക്കുന്ന സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. 1970ല്‍ പറവൂര്‍ സബ്‌കോടതിയില്‍ ഫാറൂഖ് കോളജ് സമര്‍പ്പിച്ച രേഖയാണ് പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week