24.3 C
Kottayam
Sunday, September 29, 2024

18 ​ദിവസത്തിനിടെ ​ഗാസയിൽ കൊല്ലപ്പെട്ടത് 2,360 കുട്ടികൾ; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

Must read

​ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ ​ഗാസയിൽ ഇതുവരെ 2,360 കുട്ടികൾ മരണപ്പെട്ടതായി യുണിസെഫ്. സംഘർഷം ആരംഭിച്ച് 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ ​ഗാസയിൽ കൊല്ലപ്പെട്ടത്. മിസൈലാക്രമണത്തിലും ബോംബാക്രമണത്തിലും 5,364 ഓളം കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് നേരെയുളള ക്രൂരതയിൽ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി.

400ൽ അധികം കുട്ടികൾ ദിവസേന കൊല്ലപ്പെ‌ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ മുപ്പതോളം ഇസ്രയേലി കുട്ടികൾക്കും ജീവൻ നഷ്ടമായി. ഡസൻ കണക്കിന് ആളുകൾ ഗാസ മുനമ്പിൽ തടവിൽ കഴിയുന്നു. 2006 മുതൽ യുഎൻ സാക്ഷ്യം വഹിച്ചിട്ടുള്ള, ഗാസ മുനമ്പിലെയും ഇസ്രയേലിലെയും ശത്രുതയുടെ ഏറ്റവും മാരകമായ വർദ്ധനയാണ് 18 ദിവസമെന്ന ഈ കാലയളവിലുണ്ടായിട്ടുള്ളതെന്നും യുണിസെഫ് പറഞ്ഞു.

​ഗാസ മുനമ്പിലെ കുട്ടികൾ ഭക്ഷണവും വെളളവും മരുന്നും ലഭിക്കാതെ വലയുകയാണ്. ‘കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതുമായ കുട്ടികൾ, കുട്ടികളെ കടത്തികൊണ്ടുപോകൽ, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുളള ആക്രമണം, മാനുഷിക സഹായം ലഭിക്കാതിരിക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്,’ യുണിസെഫ് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു.

എല്ലാ രാജ്യങ്ങളോടും അടിയന്തര വെടിനിർത്തലിന് സമ്മതിക്കാൻ അഭ്യർത്ഥിക്കുകയാണ്. മാനുഷിക സഹായം എത്തിക്കാനും അനുവദിക്കണം, എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും വേണം. യുദ്ധങ്ങൾക്ക് പോലും നിയമങ്ങളുണ്ട്. സിവിലിയന്മാർ സംരക്ഷിക്കപ്പെടണം. പ്രത്യേകിച്ച് കുട്ടികൾ. എല്ലാ സാഹചര്യങ്ങളിലും അവരെ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും യുണിസെഫ് പറഞ്ഞു.

ഗാസ മുനമ്പിലെ കുട്ടികളുടെ ദാരുണമായ സാഹചര്യത്തോട് പ്രതികരിക്കാൻ യുണിസെഫ് ലോകത്തോട് ആവശ്യപ്പെടുകയാണ്. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണം, വെളളം, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിന് അടച്ചിട്ട ഭാഗങ്ങൾ തുറന്നുകൊടുക്കണം, ഗാസയിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണം, സിവിലിയൻമാരുടെയും കുട്ടികളുടെയും ജീവൻ നഷ്ടപ്പെടാതിരിക്കാനും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും രോഗികൾക്കും പരിക്കേറ്റവർക്കും പരിചരണം നൽകണമെന്നും യുണിസെഫ് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week