24.2 C
Kottayam
Saturday, June 6, 2026

ഇന്ത്യയ്ക്ക് തിരിച്ചടി?മാലദ്വീപില്‍ മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്; പീപ്പിൾസ് നാഷണൽ കോൺഗ്രസിന് വന്‍ഭൂരിപക്ഷം

Must read

മാലിദ്വീപ്: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് 2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. 93 സീറ്റുകളിൽ 50 സീറ്റും വിജയിച്ചാണ് മുയിസുവിൻ്റെ പാർട്ടി വീണ്ടും ഭരണത്തിലേറുന്നത്.

മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി പത്ത് സീറ്റുകളും സ്വതന്ത്രർ ഒമ്പത് സീറ്റുകളും നേടിയതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാലദ്വീപ് ഡെവലപ്‌മെൻ്റ് അലയൻസ് രണ്ട് സീറ്റും ജുംഹൂറി പാർട്ടി ഒരു സീറ്റും നേടി. ഡെമോക്രാറ്റുകൾ, മാലദ്വീപ് നാഷണൽ പാർട്ടി, അധാലത്ത് പാർട്ടി എന്നിവർ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

മാലദ്വീപ് ചരിത്രത്തിലെ ഇരുപതാം പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പാർട്ടിയായ പിഎൻസി 90 സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയിരുന്നത്. ഇന്ത്യ അനുകൂല മാൽദീവിയൻ ഡെമോക്രാറ്റിക് പാർട്ടി 89 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആകെ പത്ത് സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 207,693 പേർ വോട്ട് രേഖപ്പെടുത്തി,. 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതിൽ 104,826 പുരുഷന്മാരും 102,867 സ്ത്രീകളും ഉൾപ്പെടുന്നു. ആകെ 284,663 വോട്ടർമാരാണ് മാലിദ്വീപിലുള്ളത്. മാലദ്വീപിലും മറ്റ് മൂന്ന് രാജ്യങ്ങളിലും പാർലമെൻ്റ് തെരഞ്ഞെടുപ്പിനായി 602 ബാലറ്റ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും മലേഷ്യയുമാണ് മാലദ്വീപിന് പുറത്ത് ബാലറ്റ് സ്ഥാപിച്ച മൂന്ന് രാജ്യങ്ങൾ.

- Advertisement -

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ 2018 മുതൽ പ്രസിഡന്റ് സ്ഥാനത്തുള്ള മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ചൈന അനുകൂല രാഷ്ട്രീയക്കാരനായാണ് മുയിസ്സുവിനെ പരക്കെ കാണുന്നത്. ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തി കൂടിയാണ് മുഹമ്മദ് മുയിസു. തനിക്കെതിരെയുള്ള കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിനെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു മുയിസുന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week