25.7 C
Kottayam
Monday, June 8, 2026

‘ഒരുമാതിരി പണിയാ, കാണിക്കരുത്’; മന്ത്രിയെ വേദിയിലിരുത്തി വകുപ്പിനെയും ഉദ്യോ​ഗസ്ഥരെയും വിമർശിച്ച് എം എം മണി

Must read

മൂന്നാര്‍: മന്ത്രി വേദിയിലിരിക്കെ വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുഖ്യ കാരണം ഉദ്യോഗസ്ഥരായ ഇവന്‍മാരാണ് എന്നാണ് എം എം മണി പറഞ്ഞത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വനം സൗഹൃദ സദസ്സ് പരിപാടിയില്‍ എം എം മണിയുടെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. 

“ഞാനില്ലാത്ത ജില്ലയിലെ പരിപാടി എന്നു പറഞ്ഞാ എന്നതാണ്. എന്നെ ഫോറസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണ് എന്റെ പേര് ഒഴിവാക്കിയത്. ഇപ്പോള്‍ വന്നത് മന്ത്രി വിളിച്ചിട്ടാണ്. അരിക്കൊമ്പന്‍ വിഷത്തില്‍ കോടതിയില്‍ കേസ് വന്നതിന് പിന്നില്‍ കളിച്ചത് വനപാലകരാണ്. മനപൂര്‍വ്വമായി എന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢനീക്കം ഉണ്ട്.

എന്റെ പൊന്ന് മന്ത്രി നിങ്ങള്‍ പറയുന്നത് ഉദ്യോഗസ്ഥന്‍മാരായ ഇവന്‍മാര് കേള്‍ക്കില്ല. ഒരു നിലക്കൊന്നും ഇവര്‍ പോകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകള്‍ കൂട്ടമായി എത്തുന്നു.  ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളോട് കൂറ് പുലര്‍ത്തുന്നില്ല.”  എം എം മണി കുറ്റപ്പെടുത്തി. 

പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മണി വിമര്‍ശനമുന്നയിച്ചത്. വേദിയില്‍ വനം മന്ത്രിയുടെ മുഖത്ത് നോക്കിയായിരുന്നു എം എല്‍ എയുടെ  വിമര്‍ശനം.

- Advertisement -

- Advertisement -

‘മര്യാദയെങ്കില്‍ മര്യാദ, ഇല്ലങ്കില്‍ നാട്ടുകാര്‍ മര്യാദകേട് കാണിക്കും. ഞാന്‍ അങ്ങനെ ഒഴിവാക്കേണ്ടിയ ആളാണോ? അത് ഒരുമാതിരി പണിയാ, അത് നമ്മുടെയത്ത് കാണിക്കരുത്. നന്നായി പോയാൽ നന്നായി പോകാം. അല്ലെങ്കില്‍ ജനങ്ങള്‍ മനസിലാക്കി തരും. മന്ത്രി എടോ, ഇവിടെ ആരും കൈയ്യേറ്റക്കാരല്ല. രാജഭരണകാലത്താണ് ഇവിടെ ഭൂമി നല്‍കിയത്’ എന്നും അദ്ദേഹം പറഞ്ഞു.

എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പ്രതികരിച്ചു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എം എം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week