28.4 C
Kottayam
Saturday, June 6, 2026

മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു;സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്

Must read

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി.റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചിച്ചു. 1999-ൽ രക്താർബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്‌സയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ടാസ് വാർത്താ ഏജൻസി അറിയിച്ചു.

ശീതയുദ്ധം അവസാനിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ച തടയുന്നതിൽ ഗോർബച്ചേവ് പരാജയപ്പെട്ടിരുന്നു,​ . രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജർമ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്ക്കൽ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോർബച്ചെവിന് കഴിഞ്ഞിരുന്നു,​ കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിന്” 1990-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

സോവിയറ്റ് യൂണിയനും യു.എസും ബ്രിട്ടനും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ കാലഘട്ടമായ 1991-ൽ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച പരിഷ്കരണ ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാർച്ച് 2 നാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഗോർബച്ചേവ് 1990- 1991 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായി. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതൽ വികേന്ദ്രീകരിക്കാനുമുള്ള ഗോർബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്.

- Advertisement -

സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോർബച്ചേവ് ആണ്. കർഷക കുടുംബത്തിലായിരുന്നു ഗോർബവ്വേവിന്റെ ജനനം. 1946 ൽ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളിൽ അംഗത്വമെടുത്തു. 1952 ൽ മോസ്‌കോ സ്റ്റേറ്റ് സർവകലാശാലയിൽ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുന്നത്. 1955 ൽ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കോംസമോളിൽ വ്യത്യസ്ത പദവികൾ അലങ്കരിച്ചിട്ടുണ്ട്. 1970 ൽ ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ റീജിയൺ സെക്രട്ടറിയായി ചുമതലയേറ്റു.

- Advertisement -

1971ലാണ് ഗോർബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമാവുന്നത്. ശേഷം 1978 ൽ അദ്ദേഹം പാർട്ടിയുടെ അഗ്രികൾച്ചർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടു. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് മുഴുവൻ സമയ മെമ്പറാകുന്നത്.

ഗോർബച്ചേവിന്റെ രാഷ്ട്രീയ വളർച്ചക്ക് പിന്നിൽ മുതിർന്ന പാർട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായിൽ സുസ്ലോവിന്റെ പങ്ക് വളരെ പ്രധാനമാണ്. യൂറി അന്ത്രോപോവ് പാർട്ടി ജെനറൽ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം (198284) ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോർബച്ചേവ്.

സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികൾക്ക് അന്ത്യം വരുത്തുന്നതിലും കൂടുതൽ ജനാധിപത്യമായ രീതികൾ നടപ്പിലാക്കുന്നതിലും വളരെ വിജയകരമായിരുന്നു ഗോർബച്ചേവ്. എന്നാൽ പാർട്ടിയിലെ തന്നെ ഒരുപാട് പേർ അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായിരുന്നു. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോർബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലിൽ പാർപ്പിച്ചിരുന്നു.

- Advertisement -

1991 ഡിസംബർ 25 ന് സോവിയറ്റ് യൂണിയൻ തകർതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വേക്കേണ്ടി വന്നു ഗോർബച്ചേവിന്. 1996 ൽ റഷ്യൻ പ്രസിഡന്സ്ഥാറ്ന ത്തേക് മത്സരിച്ച അദ്ദേഹം ഒരു ശതമാനം വോട്ടു പോലും നേടാനാകാതെ പരാജയപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week