29.2 C
Kottayam
Friday, September 27, 2024

‘സിആറെ, നെയ്മറെ കട്ടൗട്ട് ഒക്കെ വച്ചൂന്ന് കേട്ട്’, മെസിയുടെ ചോദ്യം താഴെ വരെ കേള്‍ക്കുമോ; മിശിഹ ഉയരങ്ങളില്‍

Must read

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലെ കട്ടൗട്ട് യുദ്ധത്തിൽ നെയ്മറിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഡ്രിബിള്‍ ചെയ്ത് ഗോളടിച്ച് ലിയോണൽ മെസി. 70 അടി ഉയരത്തിൽ മിശിഹയുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകരുടെ കൗണ്ടർ അറ്റാക്ക്. ഇതോടെ 55 അടി ഉയരത്തിലുള്ള നെയ്മറുടെയും 45 അടി ഉയരത്തിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കട്ടൗട്ടുകൾക്ക് ഏറെ മുകളിലായി മെസി.

രാജാവായാലും സുൽത്താനായാലും മിശിഹയ്ക്ക് മുകളിൽ  ആരും വാഴില്ല എന്ന് പ്രഖ്യാപിച്ചാണ് അര്‍ജന്‍റീന ആരാധകര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട താരത്തിന്‍റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് പരപ്പൻ പൊയിൽ അങ്ങാടിയിൽ ഗവ. സ്കൂളിന് മുമ്പില്‍ ഇന്നലെ വൈകുന്നേരം ആഘോഷത്തിൽ ആറാടിയാണ് മെസിയുടെ 70 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്.

വാദ്യമേളങ്ങളുടെയും ഡിജെ മ്യൂസിക്കിന്‍റെയും വെടികെട്ടിന്‍റെയും അകമ്പടിയോടെ നൂറോളം അർജന്‍റീന ആരാധകര്‍ ഒത്തുകൂടി ക്രെയിനിന്‍റെ സഹായത്തോടെയാണ് മെസിയുടെ ഭീമൻ കട്ടൗട്ട് ഉയർത്തിയത്. മൂന്ന് ലക്ഷം രൂപ ചെലവലിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. പരപ്പൻപൊയിലെ അര്‍ജന്‍റീന ഫാൻസ് അംഗങ്ങളായ മിദ്ലാജ്, ഷഫീഖ്, അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി. ഖത്തർ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിലുള്ള നീലപട ഇത്തവണ കപ്പുയർത്തുമെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടെന്ന് പരപ്പൻപൊയിലെ ആരാധകര്‍ ഉറപ്പിച്ചിരിക്കുകയാണ്.  

പരപ്പൻപൊയിലെ 45 അടിയുള്ള ക്രിസ്റ്റ്യാനോയുടെയും 30 അടിയുള്ള മെസിയുടെയും കട്ടൗട്ടുകൾക്ക് മേലെ 55 അടിയില്‍ നെയ്മറിന്‍റെ കട്ടൗട്ട് നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് ആര് മറുപടി നല്‍കും എന്നത് തന്നെയായിരുന്നു നാട്ടിലെ പ്രധാന ചര്‍ച്ച.

ഒട്ടം വൈകിക്കാതെ തന്നെ നല്ല ഉശിരന്‍ മറുപടി തന്നെയാണ് അര്‍ജന്‍റീന ഫാന്‍സ് നല്‍കിയിരിക്കുന്നത്. ഇതിന് മുകളില്‍ ഇനി എന്ത് ചെയ്യാനാകുമെന്ന് ഇതിനകം ബ്രസീല്‍, പോര്‍ച്ചുഗല്‍ ആരാധകര്‍ ആലോചിച്ച് തുടങ്ങി കാണുമെന്നുള്ളത് ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week