29.4 C
Kottayam
Saturday, June 6, 2026

പ്രണയപ്പക, MBA വിദ്യാർഥിനിയെ മുൻഡ്രൈവർ കുത്തിക്കൊന്നു ,വീട്ടിലുണ്ടായിരുന്ന സഹപാഠിയെയും കൊലപ്പെടുത്തി

Must read

ഭുവനേശ്വര്‍: പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയില്‍ യുവതിയെയും സഹപാഠിയെയും യുവാവ് കുത്തിക്കൊന്നു. ഒഡിഷയിലെ സുന്ദര്‍ഘട്ട് സ്വദേശിയും എം.ബി.എ. വിദ്യാര്‍ഥിനിയുമായ ലിപ്‌സ(25) സഹപാഠി പ്രതാപ് ലര്‍ക്ക(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ലിപ്‌സയുടെ വീട്ടിലെ മുന്‍ ഡ്രൈവറായിരുന്ന രാജുനാഗ് ആണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് രാജുനാഗ് ലിപ്‌സയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ലിപ്‌സയുടെ വീട്ടില്‍ നേരത്തെ ഡ്രൈവറായി ജോലിചെയ്തിരുന്നയാളാണ് രാജു. ഇതിനിടെ രാജുവും ലിപ്‌സയും അടുപ്പത്തിലായി. അടുത്തിടെ ലിപ്‌സ ബന്ധത്തില്‍നിന്ന് പിന്മാറിയെങ്കിലും പ്രതി ഉപദ്രവം തുടങ്ങി. ഇത് പെണ്‍കുട്ടിയുടെ പഠനത്തെപ്പോലും ബാധിച്ചെന്നും പോലീസ് പറയുന്നു.

സംഭവദിവസം രാത്രി പത്തുമണിയോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ആദ്യം ഫോണില്‍വിളിച്ച ഇയാള്‍ താന്‍ പത്തുമണിയോടെ വീട്ടില്‍വരുമെന്ന് അറിയിച്ചിരുന്നു. വീട്ടിലെത്തിയശേഷം ലിപ്‌സയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിന് വിസമ്മതിച്ചതോടെ പ്രതി ബലംപ്രയോഗിച്ച് പെണ്‍കുട്ടിയുടെ മുറിക്കുള്ളിലേക്ക് കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ പ്രതി പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തിലും കൈയിലും പുറത്തും കുത്തേറ്റതായാണ് പോലീസ് പറയുന്നത്. തടയാന്‍ശ്രമിച്ച മാതാപിതാക്കളെയും പ്രതി ആക്രമിച്ചു. ഇവരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയത്താണ് മറ്റൊരു മുറിയിലുണ്ടായിരുന്ന പ്രതാപ് പുറത്തേക്കെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രതാപിനെയും രാജുനാഗ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മാരകമായി കുത്തേറ്റെങ്കിലും പ്രതാപ് ലിപ്‌സയുടെ മാതാപിതാക്കളുടെ മുറിതുറന്ന് ഇവരെ മോചിപ്പിച്ചു. ഇതോടെ പ്രതി വീണ്ടും പ്രതാപിനെ ആക്രമിക്കുകയും പിന്നാലെ വീട്ടില്‍നിന്ന് കടന്നുകളയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരെയും അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ലിപ്‌സയും പ്രതാപും മരണപ്പെട്ടിരുന്നു.

- Advertisement -

കൊല്ലപ്പെട്ട ലിപ്‌സയും പ്രതാപും റൂര്‍ക്കേലയിലെ സ്വകാര്യകോളേജിലെ എം.ബി.എ. വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ച കോളേജിലെ പരീക്ഷ കഴിഞ്ഞശേഷമാണ് പ്രതാപ് ലിപ്‌സയുടെ വീട്ടിലെത്തിയത്. സഹപാഠിയുടെ വീട്ടില്‍ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ സ്വദേശത്തേക്ക് മടങ്ങാനാരിക്കെയാണ് പ്രതാപ് കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week