25.6 C
Kottayam
Thursday, June 4, 2026

മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം: 18 പേരുടെ ചിത്രങ്ങളടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

Must read

കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് പോലീസിന്‍റെ വാണ്ടഡ് നോട്ടീസ്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ തരുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുന്നതും അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതുമാണെന്നും പോലീസ് വ്യക്തമാക്കി.

ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍ കമ്പ മലയില്‍ മാവോയിസ്റ്റുകള്‍ പതിവായി നാട്ടിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുന്നതിന്‍റെയും മാവോയിസ്റ്റ് ആക്രമണത്തിന്‍റെയും പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ചിത്രങ്ങളില്‍ കാണുന്നവര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്നവരാണ്. ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ടെന്നും പോലീസ് നോട്ടീസില്‍ വ്യക്തമാക്കി.

- Advertisement -

സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി പി മൊയ്തീന്‍, സന്തോഷ്, സോമന്‍ എന്ന അക്ബര്‍, ചന്ദ്രു, ഉണ്ണിമായ, ജിഷ എന്ന രജനി, രവീന്ദ്ര, സുരേഷ്, കവിത, വസന്ത് എന്ന യോഗേഷ്, വിമല്‍കുമാര്‍, മനോജ്, അനിഷ് ബാബു എന്നീ 18 മാവോവാദികളുടെ ചിത്രങ്ങളാണ് ലുക്ക്ഔട്ട് നോട്ടീസിലുള്ളത്.

- Advertisement -

അതോടൊപ്പം തന്നെ മാവോയിസ്റ്റുകളുടെ കീഴടങ്ങലിലും പുനരധിവാസത്തിനും കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബൃഹത് പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിക്കുന്ന അഭ്യര്‍ഥനയും പുറത്തിറക്കിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാവോയിസ്റ്റ് കേഡര്‍മാര്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ അവസരം വിനിയോഗിച്ച് നിയമത്തിന് മുനവ്‌നില്‍ കീഴടങ്ങുകയും ആനുകൂല്യങ്ങള്‍ നേടി നാടിന്‍റെ പൊതുധാരയിലേക്ക് വരുന്നതിന് അപേക്ഷിക്കുന്നതായും ഈ അഭ്യര്‍ഥനയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week