25.5 C
Kottayam
Friday, September 27, 2024

ലാലേട്ടന്‍ 70 പേരുള്ള ക്യൂവില്‍ പോയി നിന്നു, ഞാന്‍ വിളിച്ചിട്ടും വന്നില്ല, അതിശയിച്ചുപോയി: മനോജ് കെ ജയന്‍

Must read

കൊച്ചി:മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകളായി മലയാള സിനിമയിലെ താര സിംഹാസനത്തില്‍് അദ്ദേഹമുണ്ട്. താരപരിവേഷത്തിലും അഭിനയത്തികവിലും ഇനി മോഹന്‍ലാലിനെ പോലൊരാള്‍ വരികയുണ്ടാകില്ലെന്ന് നിസ്സംശയം പറയാം. നേടാനുള്ളതെല്ലാം നേടിയ കരിയര്‍ ആണ് മോഹന്‍ലാലിന്റേത്. ഇപ്പോഴും അദ്ദേഹം മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്നു.

ഓണ്‍ സ്‌ക്രീനില്‍ ഇത്ര വലിയ താരമായിരിക്കുമ്പോഴും ഓഫ് സ്‌ക്രീനില്‍ സൗമ്യനായൊരു വ്യക്തിയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞൊരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ മനോജ് കെ ജയന്‍ മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്.

തന്റെ അച്ഛന്റെ സപ്തതി ആഘോഷത്തില്‍ മോഹന്‍ലാല്‍ വന്നതിനെക്കുറിച്ചാണ് മനോജ് കെ ജയന്‍ സംസാരിക്കുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ ജയന്‍ മനസ് തുറക്കുന്നത്. അച്ഛന്റെ സപ്തതിയ്ക്ക് വന്ന മോഹന്‍ലാല്‍ അച്ഛനെ പൊന്നാട അണിയിപ്പിക്കാന്‍ 70 പേരുടെ ക്യൂവില്‍ നിന്നതിനെക്കുറിച്ചാണ് മനോജ് കെ ജയന്‍ മനസ് തുറക്കുന്നത്. അദ്ദേഹത്തെ താന്‍ മുന്നോട്ട് ക്ഷണിച്ചിട്ടും വരാന്‍ കൂട്ടാക്കിയില്ലെന്നും മനോജ് കെ ജയന്‍ പറയുന്നു.

‘ലാലേട്ടനില്‍ കണ്ട മഹത്വം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അച്ഛന്റെ സപ്തതിയുടെ ഫങ്ഷനില്‍ ഉടനീളം ലാലേട്ടന്‍ ഉണ്ടായിരുന്നു. അതിനിടയില്‍ എഴുപത് പേര്‍ പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. നമ്മുടെ ആളുകളെല്ലാം ആദ്യം ക്യൂവില്‍ കയറി നിന്നു. സാധാരണ മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലുള്ള ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് സ്‌പെഷ്യല്‍ എന്‍ട്രി കൊടുക്കും. അവര്‍ ബോഡിഗാര്‍ഡ്‌സുമായി വന്ന് പെട്ടെന്ന് കാര്യം തീര്‍ത്ത് പോവാറാണ് പതിവ്. ഞാന്‍ നോക്കുമ്പോള്‍ ഈ 70 പേരുടെ ക്യൂവില്‍ നടുവിലായി ലാലേട്ടന്‍ നില്‍ക്കുന്നു” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ല. അദ്ദേഹത്തിനെ കൊണ്ട് ആദ്യം ചെയ്യിപ്പിക്കാം എന്ന് വിചാരിച്ച് ഞാന്‍ അങ്ങോട്ട് ചെന്നുവെന്നാണ് മനോജ് പറയുന്നത്. ആ സമയത്ത് ലാലേട്ടന്റെ മുന്നില്‍ 25 പേരുണ്ടായിരുന്നു. ജുബ്ബയൊക്കെ ഇട്ട് പൊന്നാടയൊക്കെ പിടിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ ക്യൂ നില്‍ക്കുകായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. എന്നാല്‍ തന്റെ അച്ഛന് വേണ്ടിയുള്ള പരിപാടിയല്ല എന്ത് പരിപാടിയാണെങ്കിലും അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ലെന്ന് മനോജ് കെ ജയന്‍ പറയുന്നു..

Manoj K Jayan

ലാലേട്ടനോട് അദ്ദേഹത്തിന്റേത് ആദ്യം എടുക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതു. ഞാന്‍ ഇവിടെ നിന്നോളാം. അച്ഛനെ പോലെ മഹാനായൊരു കലാകാരന് വേണ്ടിയല്ലേ, അത് എനിക്കൊരു സന്തോഷമാണ്. ഞാന്‍ ഈ ക്യൂവില്‍ നിന്ന് ചെയ്‌തോളാം എന്ന് ലാലേട്ടന്‍ പറഞ്ഞു എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. അങ്ങനെ ക്യൂവില്‍ നിന്ന് അദ്ദേഹത്തിന്റെ ഊഴം വന്നപ്പോള്‍ മാത്രമാണ് പൊന്നാട അണിയിച്ചതെന്നും മനോജ് കെ ജയന്‍ നന്നായി ഓര്‍ക്കുന്നുണ്ട്.

ഞാനന്ന് അതിശയിച്ച് പോയി. ഇത്രയും വലിയ മനസുള്ള ആളുകളാണ് ഇവരെന്ന് ചിന്തിച്ചുവെന്നും മനോജ് കെ ജയന്‍ പറയുന്നുണ്ട്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മനോജ് കെ ജയനും മോഹന്‍ലാലും. ഹിഗ്വിറ്റയാണ് മനോജ് കെ ജയന്‍ അഭിനയിച്ച ഒടുവിലത്തെ സിനിമ. നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്. അതേസമയം മോഹന്‍ലാലിന്റെ മലൈക്കോട്ട വാലിബനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week