31.1 C
Kottayam
Monday, April 29, 2024

തമിഴ്‌നാട്ടിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് കൊല്ലത്തെ വീട്ടിൽ മരിച്ചനിലയിൽ

Must read

കൊല്ലം: തമിഴ്‌നാട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ കൊല്ലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തട്ടിക്കൊണ്ടുവന്ന കുട്ടിയെ തമിഴ്‌നാട് പോലീസെത്തി തിരികെ കൊണ്ടുപോയി.

കേരളത്തിലും തമിഴ്‌നാട്ടിലും കെട്ടിടനിര്‍മാണ ജോലികള്‍ കരാറെടുത്ത് നടത്തുന്നയാളാണ് രാകേഷ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് തിരുപ്പൂര്‍ സ്വദേശിയായ 14-കാരനെ ഇയാള്‍ തട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം.

വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയുമായി കൊല്ലത്ത് എത്തിയത്. തുടര്‍ന്ന് വീടിന് പിറകിലെ ഷെഡ്ഡില്‍ കുട്ടിയെ കെട്ടിയിടുകയായിരുന്നു.തിരുപ്പൂരിൽ ചെയ്ത ജോലിക്ക് കിട്ടേണ്ട പണത്തെ ചൊല്ലി വേലൻപാളയത്തെ ഒരു കുടുംബവുമായി തർക്കം ഉണ്ടായി. എന്നാൽ കുട്ടി ഇന്ന് പുലര്‍ച്ചെ രക്ഷപെട്ടോടി. അതിനിടെ, തിരുപ്പൂര്‍ പോലീസ് രാകേഷിനായി അന്വേഷണം ആരംഭിക്കുകയും വിവരം കൊല്ലം പരവൂര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞദിവസം രാത്രി പരവൂര്‍ പോലീസ് രാകേഷിന്റെ വീട്ടിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെയോടെ രാകേഷിന്റെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് 14-കാരന്‍ വെളിപ്പെടുത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി രാകേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോളാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അതിനിടെ, തിരുപ്പൂരില്‍ നിന്നെത്തിയ ഒരു എ.എസ്.ഐ.യും കോണ്‍സ്റ്റബിളും കൊല്ലത്തുനിന്ന് കുട്ടിയെ തിരികെകൊണ്ടുപോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പരവൂര്‍ പോലീസും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week