25.5 C
Kottayam
Friday, September 27, 2024

സ്റ്റേഷന്‍ വിട്ട ട്രെയിനിൽ കയറാനായി ബോംബ് ഭീഷണി;യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

Must read

ഷൊര്‍ണൂര്‍: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്പ്രസില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇയാള്‍ ബോംബ് ഭീഷണി പ്രയോഗിച്ചത്‌.

എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിനില്‍ ഇയാള്‍ക്ക് കയറാനായില്ല. ഇതോടെ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഈ തക്കത്തിന് ഇയാള്‍ ട്രെയിനില്‍ കയറി.മാര്‍ബിള്‍ വ്യാപാരിയായ ജയ്‌സിങ് കച്ചവട ആവശ്യത്തിനായാണ് എറണാകുളത്തെത്തിയത്. ഇവിടെനിന്ന് പുലര്‍ച്ചെയുള്ള രാജധാനി എക്‌സ്പ്രസില്‍ പുറപ്പെടാനായിരുന്നു നീക്കം. എന്നാല്‍ ഇയാളെത്തിയപ്പോഴേക്കും ട്രെയിന്‍ എറണാകുളം സ്‌റ്റേഷന്‍ വിട്ടു. ഇതോടെ തൃശ്ശൂരിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബുണ്ടെന്ന് ഭീഷണി പരത്തുകയായിരുന്നു.

തുടര്‍ന്ന് ജയ്‌സിങ് തൃശ്ശൂരിലേക്ക് ബസില്‍ പുറപ്പെട്ടു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കായി തൃശ്ശൂരില്‍ ട്രെയിന്‍ പിടിച്ചിടുമെന്നായിരുന്നു ഇയാള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ തൃശ്ശൂരും കടന്ന് ഷൊര്‍ണൂരെത്തിയാണ് നിര്‍ത്തി പരിശോധിച്ചത്. ഇതറിഞ്ഞ ജയ്‌സിങ് തൃശ്ശൂരില്‍നിന്ന് ഓട്ടോ പിടിച്ച് ഷൊര്‍ണൂരിലെത്തി.

ഷൊര്‍ണൂരില്‍വെച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടക്കുന്ന ട്രെയിനിലേക്ക് ഒരു പേടിയുമില്ലാതെ ജയ്‌സിങ് കയറുന്നതു കണ്ടാണ് സംശയമുണര്‍ന്നത്. പരിശോധിച്ചപ്പോള്‍ ടിക്കറ്റെടുത്തത് എറണാകുളത്തുനിന്നാണെന്ന് മനസ്സിലായി. എന്നാല്‍ എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതുമില്ല. ഇതെല്ലാംകൂടിയായപ്പോള്‍ ആര്‍.പി.എഫിന് സംശയം ബലപ്പെട്ടു. ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബോംബ് ഭീഷണി മുഴക്കിയ കാര്യം തുറന്നു പറഞ്ഞു.

ആദ്യം തന്റെ ബന്ധുവാണ് ബോംബ് ഭീഷണി മുഴക്കിയതെന്നായിരുന്നു ആര്‍.പി.എഫിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പിന്നീട് ഇയാളില്‍നിന്ന് സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ഒരു ഫോണ്‍ കണ്ടെത്തി. പരിശോധനയില്‍ അതിനകത്തെ സിമ്മില്‍നിന്നാണ് ബോംബ് ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ജയ്‌സിങ്ങിന്റെ ഫോണ്‍ കോള്‍ കാരണം മൂന്നുമണിക്കൂര്‍ വൈകിയാണ് രാജധാനി എക്‌സ്പ്രസ് പുറപ്പെട്ടത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week