25.5 C
Kottayam
Friday, September 27, 2024

ഒരു വട്ടം പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പാര്‍ട്ടി ചിഹ്നം മറ്റൊരാള്‍ക്ക് നല്‍കി തന്നെ നൈസായി ഒഴിവാക്കി : വൈറലായി മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ്

Must read

തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പാരവെയ്ക്കലും തമ്മില്‍ തല്ലും ഗ്രൂപ്പ് പോരിലുമാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. ഗ്രൂപ്പ് പോരിന്റെ പേരില്‍ അവസാന നിമിഷത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

അവസാന നിമിഷം വരെ സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പു നല്‍കുകയും ഒരു വട്ടം പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പാര്‍ട്ടി ചിഹ്നം മറ്റൊരാള്‍ക്ക് നല്‍കി തന്നെ ഒഴിവാക്കിയതാണ് വേദനയ്ക്കിടയാക്കിയതെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

തൊടുപുഴ നഗരസഭ 23-ാം വാര്‍ഡിലാണ് നിഷ സോമന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ പത്രിക നല്‍കിയിരുന്നത്. നിഷ സോമനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ തീരുമാനം.

ഇതനുസരിച്ച് ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു കത്തും നല്‍കി. തുടര്‍ന്നു ഡിസിസി പ്രസിഡന്റ് നിഷയെ ഫോണില്‍ വിളിച്ച് ചിഹ്നം കൈപ്പറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഇതിനിടെയാണ് ചിഹ്നം മറ്റൊരാള്‍ക്കു നല്‍കിയതായി അവസാന നിമിഷം അറിയുന്നത്.മല്‍സരിക്കാന്‍ അനുമതി ലഭിച്ച നിഷ സോമന്‍ വാര്‍ഡില്‍ ഫ്‌ളക്‌സുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.

എന്നാല്‍ ഇന്നലെ വൈകുന്നേരം നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുന്പാണ് കൈപ്പത്തി ചിഹ്നം വാര്‍ഡിലെ മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കിയതായി ഇവര്‍ അറിയുന്നത്. തുടര്‍ന്നു പത്രിക പിന്‍വലിക്കുകയും ചെയ്തു.

മികച്ച സംഘാടകയും വാഗ്മിയുമായ നിഷ സോമന്‍ കഴിഞ്ഞ തവണ നഗരസഭയില്‍ മല്‍സരിച്ചിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് അന്ന് സീറ്റ് നല്‍കിയിരുന്നത്.

ഗ്രൂപ്പ് പോരിന്റെ പേരില്‍ മഹിള കാണ്‍ഗ്രസ് നേതാവിന് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. കമന്റുകളില്‍ ഡിസിസിക്കെതിരേ രൂക്ഷ പ്രതികരണമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week