InternationalNews

വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെലാറൂസ് പ്രസിഡന്റ് ആശുപത്രിയിൽ; ഗുരുതരമെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ലുക്കാഷെൻകോയെന്നാണ് 2020ൽ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചത്.

ശനിയാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലൂടെയാണ് വാലെറി സെപ്കാലോ ലൂകഷെങ്കോയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ഗുരുതരനിലയിലാണ് ലൂകഷെങ്കോയെന്നും തനിക്ക്‌ ലഭിച്ച വിവരങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും സെപ്കാലോ പോസ്റ്റിലൂടെ പറഞ്ഞതായി ന്യൂസ്‌വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലൂകഷെങ്കോയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സെപ്കാലോയുടെ ടെലഗ്രാം പോസ്റ്റിലുള്ളത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന ലൂകഷെങ്കൊയുടെ ചികിത്സക്കായി വിദഗ്ധസംഘത്തിനെ നിയോഗിച്ചതായും സെപ്കാലോ പോസ്റ്റില്‍ സൂചിപ്പിച്ചു. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ മേയ് 9ന് നടന്ന വിക്ടറി ഡേ ആഘോഷപരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ലൂകഷെങ്കോയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ മരിക്കാന്‍ പോകുന്നില്ലെന്ന് പ്രതികരിച്ച് ലൂകാഷെങ്കോ അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.

ബെലാറൂസില്‍ ന്യൂക്ലിയര്‍ മിസൈലുകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ ലൂകഷെങ്കോ ഭരണകൂടവും റഷ്യയും തമ്മില്‍ കഴിഞ്ഞയാഴ്ച ഒപ്പുവെച്ചതായി റഷ്യന്‍ വാര്‍ത്താഏജന്‍സിയായ TASS റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെലാറൂസ് അതിര്‍ത്തിയില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് റഷ്യയുടെ ന്യൂക്ലിയര്‍ മിസൈലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളെ സംബന്ധിച്ചുള്ള രേഖകള്‍ റഷ്യയുടേയും ബെലാറൂസിന്റേയും പ്രതിരോധമന്ത്രിമാര്‍ ഒപ്പുവെച്ചതായി ബെലാറൂസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button