കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കോഴ ഇടപാടിൽ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പൻ. ഇക്കാര്യം കീഴ്ക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം.
ഇക്കഴിഞ്ഞ മാർച്ച് 27നാണ് സന്തോഷ് ഈപ്പന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ജാമ്യം കിട്ടുന്നതിന് മുൻപുള്ള ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു.
കേസിന്റെ തുടക്കം മുതൽ അന്വേഷണവുമായി സഹകരിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News