28.8 C
Kottayam
Thursday, June 4, 2026

2500 കോടിയുടെ സ്വത്തിന് അനന്തരവകാശി, ഏകസുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു, ജീവപര്യന്തം

Must read

സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കോടിക്കണക്കിന് സ്വത്തുക്കളുടെ അന്തരവാകാശിയായ യുവാവിന് ജീവപര്യന്തം. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡിലൻ എന്ന യുവാവ് 292 മില്യൺ ഡോളർ (2500 കോടി) സമ്പത്തിൻ്റെ അനന്തരാവകാശിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  

24 -കാരനായ ഡിലൻ റൂംമേറ്റും ഏകസുഹൃത്തുമായ വില്യം ബുഷിനെ ക്രൂരമായി കൊലപ്പെടുത്തും മുമ്പ് ഓൺലൈനിൽ ചില വിവരങ്ങൾ തിരഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിൽ കഴുത്തിന്റെ അനാട്ടമിയും പെടുന്നു. 

- Advertisement -

- Advertisement -

2023 -ലെ ക്രിസ്മസ് രാവിലാണ് തൻ്റെ സുഹൃത്തും റൂംമേറ്റുമായ വില്യം ബുഷിനെ ഡിലൻ തോമസ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രൈമറി സ്കൂളിൽ വച്ചേ ഇരുവരും പരിചയക്കാരായിരുന്നത്രെ. ഇരുവരും ഒരുമിച്ചായിരുന്നു കുറേക്കാലമായി താമസം. എന്നാൽ, ബുഷ് കാമുകി എല്ല ജെഫ്രീസിനൊപ്പം താമസം മാറാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഡിലൻ പ്രകോപിതനായി. 

അങ്ങനെ ആ ക്രിസ്തുമസ് രാവിൽ, കുടുംബത്തെ കാണാൻ പോകുന്നതിന് മുമ്പ് തന്നെ കാണണമെന്ന് ഡിലൻ ബുഷിനോട് ആവശ്യപ്പെട്ടു. ബുഷിനെ തന്റെ ബെഡ്റൂമിലേക്ക് വരുത്തിയ ശേഷം ആവർത്തിച്ച് കുത്തുകയായിരുന്നു ഡിലൻ. ബുഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രക്തം വാർന്നൊഴുകുമ്പോഴും പടിക്കെട്ടിറങ്ങുകയും ചെയ്തു. എന്നാൽ, ഡിലൻ പിന്നാലെ ചെന്ന് തടഞ്ഞുനിർത്തി വീണ്ടും കുത്തി. കഴുത്തിന് ആവർത്തിച്ചുള്ള കുത്തേറ്റ ബുഷ് നിലത്തുവീഴുകയും മരണപ്പെടുകയുമായിരുന്നു. 

- Advertisement -

ഡിലന്റെ ഏക സുഹൃത്താണ് ബുഷ് എന്ന് കരുതുന്നു. ബുഷിനാണെങ്കിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ബുഷും എല്ലയും ഡേറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഡിലന് പ്രശ്നമായത്. ഇടയ്ക്കിടെ നിന്നെ കൊല്ലും എന്ന് ഡിലൻ ബുഷിനോട് പറഞ്ഞിരുന്നുവെന്നും ബുഷിന്റെ കാമുകി എല്ല പൊലീസിനോട് പറഞ്ഞിരുന്നു. 

അറസ്റ്റിന് പിന്നാലെ സ്കീസോഫ്രീനിയയ്ക്കുള്ള ചികിത്സയിലായിരുന്നു ഡിലൻ. താൻ ജീസസാണ് എന്ന് ഇയാൾ അറസ്റ്റിന് ശേഷം പലവട്ടം പറഞ്ഞിരുന്നു. കൃത്യമായ സമയത്ത് മാനസികാരോ​ഗ്യപ്രശ്നത്തിന് ചികിത്സ എടുക്കാൻ ഇയാൾക്ക് പറ്റിയില്ല എന്ന് പ്രതിഭാ​ഗം വാദിച്ചിരുന്നു. എന്തായാലും, ജീവപര്യന്തമാണ് ഡിലന് വിധിച്ചിരിക്കുന്നത്.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week