24.1 C
Kottayam
Thursday, September 19, 2024

‘അവസാനം വിളിച്ചത് 4-ന് രാത്രി, വിവാഹാവശ്യത്തിന് 10,000 രൂപ അയച്ചു’ വരനായി അന്വേഷണം

Must read

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് മലപ്പുറം പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തി(30)നായി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുന്നു. സെപ്റ്റംബര്‍ നാലാംതീയതി രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി തമിഴ്‌നാട് പോലീസുമായും ബന്ധപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.

ഇതിനിടെ നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഫോണും സ്വിച്ച് ഓഫാണ്. അതിനിടെ, വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്തിന്റെ മൊഴി. ഇതിനുശേഷം വിഷ്ണുജിത്ത് വീണ്ടും കഞ്ചിക്കോട്ടേക്ക് വന്നതായും സംശയമുണ്ടായിരുന്നു.

നാലാംതീയതി രാത്രി എട്ടേകാലിനാണ് വിഷ്ണുജിത്ത് അവസാനമായി ഫോണില്‍വിളിച്ചതെന്ന് സഹോദരി ജെസ്‌ന പറഞ്ഞു. ”പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ് കയറിപ്പോയെന്നാണ് പോലീസ് അവസാനമായി പറഞ്ഞത്. അവരിപ്പോള്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞിട്ടുള്ളത്. നാലാം തീയതി രാത്രി എട്ടേകാലിനാണ് അവസാനം എന്നെ വിളിക്കുന്നത്. ഞങ്ങള്‍ ആ സമയം മഞ്ചേരിയിലായിരുന്നു. സാധാരണരീതിയില്‍ തന്നെയാണ് സംസാരിച്ചത്. അതിനുശേഷം അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിറ്റേദിവസം രാവിലെയായിട്ടും അവനെ കാണാനില്ലായിരുന്നു.

ഫോണ്‍ അപ്പോഴും സ്വിച്ച് ഓഫായിരുന്നു. അങ്ങനെ ഓരോയിടത്ത് അന്വേഷിച്ചപ്പോഴാണ് പാലക്കാട് ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടെന്ന് അറിയുന്നത്. അയാളുടെ നമ്പര്‍ സംഘടിപ്പിച്ച് അയാളെ വിളിച്ചു. വിഷ്ണു കാണാന്‍ വന്നിരുന്നതായും ഒരുലക്ഷം രൂപ റെഡിയാക്കി നല്‍കിയെന്നും സുഹൃത്തായ ശരത് പറഞ്ഞു. ഒരുലക്ഷം വാങ്ങി കഞ്ചിക്കോടുനിന്ന് പാലക്കാട്ടേക്ക് ബസ് കയറിയെന്നും സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്നും ശരത് പറഞ്ഞിരുന്നു.

അതിനുശേഷം അവനെയും വിളിച്ചിട്ടില്ല. അത്രയും കാര്യങ്ങളെ അവനും അറിയൂ. വിവാഹാവാശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നാലാം തീയതി വിഷ്ണു പതിനായിരം രൂപ എന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. അപ്പോഴും പണം വാങ്ങിയ കാര്യമോ എത്ര പണം കൈയില്‍ ഉണ്ടെന്നോ പറഞ്ഞിരുന്നില്ല”, സഹോദരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week