28.4 C
Kottayam
Saturday, June 6, 2026

ഞാനാണ് ഉത്തരവാദി എന്ന് ലാലേട്ടന് അറിയാമായിരുന്നു; സോറി പറഞ്ഞത് ആ നടി; ഹണി റോസ്

Must read

കൊച്ചി:മലയാളത്തിലെ ശ്രദ്ധേയ നായിക നടിമാരിൽ ഒരാളാണ് ഹണി റോസ്‍. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി റോസ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ട്രിവാൻഡം ലോഡ്ജ് എന്ന സിനിമയിലൂടെ ഹണി റോസ് പിന്നീട് തിരിച്ചു വരുന്നത്.

ഏറെ വ്യത്യസ്തകളുമായെത്തിയ സിനിമയിൽ ഹണി റോസിനും മാറ്റങ്ങൾ ഏറെ ആയിരുന്നു. വളരെ ബോൾഡ് ആയ കഥാപാത്രത്തെ ആണ് ഹണി സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് ഹണിയെ തേടി നിരവധി സിനിമകളെത്തി.

കുമ്പസാരം, കനൽ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ഹണി കാഴ്ച വെച്ചു. മോൺസ്റ്റർ ആണ് ഹണിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ മോഹൻലാലിനൊപ്പമാണ് ഹണി റോസ് അഭിനയിച്ചത്.

വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചതെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നാളുകൾക്ക് ശേഷമാണ് നടിക്ക് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. ഇപ്പോഴിതാ മുമ്പൊരിക്കൽ മോഹൻലാലിനെക്കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

- Advertisement -

സിനിമാ സംഘടന ആയ അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാൽ തന്റെ കാൽ തട്ടി വീണ സംഭവത്തെക്കുറിച്ചാണ് ഹണി റോസ് സംസാരിച്ചത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹണി.

- Advertisement -

‘ഫസ്റ്റ് സ്റ്റേജിൽ ആയിരുന്നു ഞങ്ങൾ പെർഫോം ചെയ്തിരുന്നത്. മഴ പെയ്തിട്ട് സെക്കന്റ് സ്റ്റേജിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. ഞാൻ ഒരു സൈഡിൽ നിന്ന് ഓടി വരുന്നു, നമിത ലാലേട്ടനെ പുഷ് ചെയ്യണം. ഞാൻ ഓടി വന്ന് വെള്ളത്തിൽ തെന്നി വീണു’

‘ആരും എന്നെ കണ്ടില്ല. നമിത തള്ളുമ്പോൾ ലാലേട്ടൻ പെട്ടെന്ന് മറിഞ്ഞ് വീഴുന്നതാണ് ആളുകൾ കാണുന്നത്. എന്റെ കാലിൽ തട്ടിയാണ് അദ്ദേഹം വീഴുന്നത്. നമിത സ്റ്റക്ക് ആയി നിന്നു. നമിതയുടെ വിചാരം നമിത തള്ളിയിട്ടതാണെന്നാണ്’

‘ലാലേട്ടന് അറിയാമായിരുന്നു ഞാനാണ് ഉത്തരവാദി എന്ന്. നമിത ഭയങ്കരമായി പേടിച്ച് പോയി. എല്ലാവരും പേടിച്ച് പോയി. അത് കഴിഞ്ഞ് നമിത ഓടിപ്പോയി ലാലേട്ടാ എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് ഭയങ്കര സോറി പറച്ചിൽ’

- Advertisement -

‘ഞാൻ ദൈവമേ പെട്ടല്ലോ എന്ന് പറഞ്ഞ് നിൽക്കുകയാണ്. ഒത്തിരിപ്പേർ അവിടെ വീണു, ഹണി റോസ് പറഞ്ഞു’

നേരത്തെ മോഹൻലാലിനൊപ്പം ചേർത്ത് വന്ന മോശം പ്രചരണത്തിനെതിരെ ‌ഹണി റോസ് സംസാരിച്ചിരുന്നു. മോഹൻലാലിനെക്കുറിച്ച് ഹണി പറഞ്ഞെന്ന രീതിയിൽ ഒരു വാചകത്തിന്റെ സ്ക്രീൻ ഷോട്ട് ആയിരുന്നു പ്രചരിച്ചത്. എന്റെ വളർച്ചയിൽ മോഹ​ൻലാലിന്റെ കൈത്താങ്ങുണ്ട് എന്ന് എന്നായിരുന്നു വാചകം.

ഇതിനോടൊപ്പം മോശം അർത്ഥം നൽകുന്ന തരത്തിൽ ഹണിയുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് അടുത്തിടെയാണ് ​ഹണി സംസാരിച്ചത്. സോഷ്യൽ മീഡിയയുടെ മോശം വശത്തിന്റെ ഭാ​ഗമാണത്.

പരാതിപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചത്. പരാതിപ്പെട്ടാൽ ഇത് കുറച്ച് പേർ കൂടി കാണുകയേ ഉള്ളൂവെന്ന് അമ്മ പറഞ്ഞെന്നും ഹണി റോസ് അന്ന് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week