24.3 C
Kottayam
Saturday, June 6, 2026

പ്രകോപനമില്ലാതെ വെടിവെപ്പ്,ഉടമകള്‍ പോലീസിലറിയ്ക്കാന്‍ വൈകിയത് തിരിച്ചടി,പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

Must read

കൊച്ചി:കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. കുണ്ടന്നൂർ ഓജീസ് കാന്താരി ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്.

മദ്യപിച്ചിറങ്ങിയ രണ്ട് പേർ ബാറിന്റെ റിസപ്ഷനിലെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടി വയ്ക്കുകയായിരുന്നു. ആർക്കും പരിക്കില്ല. രാത്രി 7 മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

ബാറിലെത്തിയ രണ്ട് പേർ മദ്യപിച്ച് കാശ് കൗണ്ടറിൽ കാശ് കൊടുത്ത ശേഷം തോക്ക് കൊണ്ട് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇവർ പിന്നീട് ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു. സ്ഥിരമായി മദ്യപിക്കാനെത്തുന്നവരല്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവർ വെടിവെച്ചതെന്നും ഹോട്ടൽ അധികൃതർ മരട് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. വൈകിട്ട് നാലുമണിയോടെ നടന്ന സംഭവത്തിൽ രാത്രി ഏഴിനാണ് ബാർ അധികൃതർ അറിയിച്ചയെന്ന് മരട് പൊലീസ് പറഞ്ഞു.

സംഭവത്തെതുടർന്ന് ബാർ താൽക്കാലികമായി അടച്ചിടാൻ അധികൃതർക്ക് പൊലീസ് നിർദ്ദേശം നൽകി. ബാർ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് പരിശോധന നടത്തിയെങ്കിലും വെടിയുണ്ട കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വെടിയുതിർത്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫോറൻസിക് സംഘം ബാറിൽ പരിശോധന നടത്തും.

- Advertisement -

കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുർത്തത്. ബാർ ഉടമകൾ വൈകിട്ട് ഏഴ് മണിയോടെ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവന്നത്. കേസെടുത്ത പൊലീസ് ബാറിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

- Advertisement -

വെടിയുതിർത്തവരെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രകോപനപരമായ കാര്യങ്ങളോ തർക്കങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രകോപനം ഒന്നുമില്ലാതെയാണ് വെടിയുതിർത്തതെന്ന് ജീവനക്കാർ വ്യക്തമാക്കി.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ബാർ അധികൃതർ പരാതി നൽകിയത് പൊലീസിന് തിരിച്ചടിയായി. ബാറിന്റെ ഗേറ്റ് പുറത്തുനിന്നും പൂട്ടിയ ശേഷമാണ് പൊലീസ് പരിശോധന നടത്തുന്നത്. സീൽ ചെയ്ത ഹോട്ടലിൽ ഫോറൻസിക് സംഘം പരിശോധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week