Featuredhome bannerHome-bannerKeralaNews

കോടിയേരിക്ക് അപ്പോളോയിൽ വിദഗ്ധ ചികിത്സ; വിമാനമാർഗം ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. തിങ്കളാഴ്ച രാവിലെ 10.30-ഓടെ എ.കെ.ജി. സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍നിന്ന് കോടിയേരിയെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെനിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും.

ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ചിന്ത ഫ്‌ളാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.

കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ യാത്രയ്ക്കുള്ള എയര്‍ ആംബുലന്‍സും സജ്ജമാക്കി.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം.വി. ഗോവിന്ദനെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button