24.5 C
Kottayam
Friday, June 5, 2026

കൊച്ചിയിൽ സ്ഥിതി ആശങ്കാജനകം, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

Must read

എറണാകുളം: കോവിഡ്‌ – 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പല പ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത്‌ നിന്നും വലിയ രീതിയിൽ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയുടെ കിഴക്കൻ മേഖലയായ നെല്ലിക്കുഴിയിലും രോഗികൾ വർദ്ധിക്കുകയാണ്. എന്നാൽ ഇവിടെ നിയന്ത്രണം ഒഴിവാക്കാൻ വ്യാപാരികളുടെ സമ്മർദ്ദം ഉണ്ട്. പക്ഷെ ഇളവ് അനുവദിക്കാനാവില്ല. പശ്ചിമ കൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തിര യോഗം നാളെ ചേരും. കോവിഡ് നിരീക്ഷണം പൂർത്തിയായവർക്ക് ആരോഗ്യ വിഭാഗം സർട്ടിഫിക്കറ്റുകൾ നൽകുമെന്നും മന്ത്രി വി.എസ് സുനിൽകുമാർ ആലുവയിൽ അറിയിച്ചു.

കൊച്ചി മേഖലയിൽ വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻ്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രണ്ട് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് സെൻററുകൾ ബി ലെവൽ റിട്രീറ്റ് സെൻറർ ആക്കി ഉയർത്തും. കർശന ഉപാധികളോടെ ആലുവ മാർക്കറ്റ് തുറക്കാനുള്ള ഉള്ള നടപടികൾ ആരംഭിക്കും. പശ്ചിമകൊച്ചി മേഖലയിൽ രോഗപ്രതിരോധത്തിനായി ജനപ്രതിനിധികളെയും തൊഴിലാളി സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി യോഗം വിളിക്കും.
കോവിഡ് പാലിച്ചു തോപ്പുംപടി ഹാർബർ തുറന്ന് ബോട്ടുകളുടെ അറ്റകുറ്റപണികളും നടത്തും.
4000 ത്തിൽ അധികം ടെസ്റ്റുകൾ കൊച്ചി മേഖലയിൽ മാത്രം നടത്തിയിട്ടുണ്ട്.

നിലവിൽ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ കഴിയില്ല. കേസുകൾ കുറവായ വാർഡുകൾ തുറന്നു കൊടുക്കും. എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ ആശങ്ക പടരുകയാണ്. ഇത് വരെ 376 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഒരു വാർഡിൽ മാത്രം 96 കേസുകൾ ഉണ്ട്.. ചെല്ലാനത്തെ അപേക്ഷിച്ചു വളരെ കൂടുതലാണിത്.
ജില്ലയിൽ പ്രതിദിന ടെസ്റ്റുകൾ 6000 ആക്കി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.

- Advertisement -

കൊച്ചിയിൽ പ്രവർത്തിക്കുന്ന സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാൻ അനുമതി നൽകും. എന്നാൽ ആ പ്രദേശത്തുള്ള ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് കർശനമായി ഒഴിവാക്കണം.ആലുവ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.
എറണാകുളം പി വി എസ് ആശുപത്രി 20 നു തുറക്കും. ബി ലെവൽ ട്രീറ്റ്മെന്റ് ചികിത്സാ കേന്ദ്രമായിട്ടാകും ഇത് പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week