25.4 C
Kottayam
Friday, October 4, 2024

അനന്ത്നാഗ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് കീർത്തിചക്ര; മരണാനന്തര ബഹുമതി

Must read

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ആർമി കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ നാല് സൈനികർക്ക് കീർത്തി ചക്ര നൽകി ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായാണ് മൻപ്രീത് സിംഗിന് ബഹുമതി നൽകുക. സമാധാനകാലത്ത് ധീരതയ്ക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണ് കീർത്തി ചക്ര.

കരസേനയുടെ 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്‌മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട്, ശിപായി പർദീപ് സിംഗ് എന്നിവരാണ് കോക്കർനാഗിലെ ഗഡോളിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ജീവത്യാഗം ചെയ്‌തത്‌. തെക്കൻ കശ്‌മീരിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ഏറ്റുമുട്ടൽ നടന്നത്.

ഇത്തവണത്തെ ഗ്യാലന്ററി അവാർഡ് പ്രഖ്യാപനത്തിൽ ആകെ നാല് പേർക്കാണ് കീർത്തി ചക്ര ലഭിച്ചത്. മൻപ്രീത് സിംഗിന് പുറമേ റൈഫിൾമാൻ രവികുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ മൂന്ന് സൈനികരെയാണ് രാജ്യം കീർത്തി ചക്ര നൽകി ആദരിച്ചത്.

ചണ്ഡീഗഡിനടുത്തുള്ള പഞ്ചാബിലെ ഒരു ചെറിയ ഗ്രാമമായ ഭരോൺജിയാൻ സ്വദേശിയായ കേണൽ മൻപ്രീത് സിംഗ് 19 ആർആർ ബറ്റാലിയനിലെ തന്റെ കാലാവധി പൂർത്തിയാക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ജീവത്യാഗം ചെയ്‌തത്‌. ഭാര്യയും ആറുവയസുള്ള മകനും രണ്ടുവയസുള്ള മകളുമുള്ള കേണൽ മൻപ്രീത് സിംഗ് ഒരു യുദ്ധ വിദഗ്‌ധൻ കൂടിയായിരുന്നു.

മൻപ്രീത് സിംഗ് എപ്പോഴും തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയായിരുന്നു. അതിന് അദ്ദേഹം പറയുന്ന കാരണം ഇതായിരുന്നു. "ഞാൻ നയിക്കുമ്പോൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ ഉറപ്പാക്കണം." ഒരു കായിക പ്രേമി കൂടിയായിരുന്ന മൻപ്രീത് സിംഗ് എപ്പോഴും യുവാക്കളുടെ ഉന്നമനത്തിൽ വിശ്വസിക്കുകയും അവരെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ലാർകിപോറ, സൽദൂറ, കോക്കർനാഗ് എന്നിവിടങ്ങളിലെ ഏറ്റവും ഭീകരവാദ ബാധിത പ്രദേശങ്ങളിൽ ഇന്നും അദ്ദേഹം ഒരു നായകനായി തന്നെ ഓർമ്മിക്കപ്പെടുന്നു. നാട്ടുകാർക്കും ആ പ്രദേശത്തെ സാധാരണ വ്യക്തികൾക്കും വരെ മൻപ്രീത് സിംഗിന്റെ പേര് അറിയാം എന്നതാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍...

‘ഇസ്രയേല്‍ രക്തദാഹി’; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍...

ഒരു കപ്പലിൽനിന്ന് മാത്രം 10,330 കണ്ടെയ്‌നറുകൾ; വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു നേട്ടംകൂടി

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചു. ഇന്ത്യയില്‍ ഒരു കപ്പലില്‍നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍...

Popular this week