25.5 C
Kottayam
Friday, September 27, 2024

കേരള സ്റ്റോറിയുടെ പ്രദർശന വിലക്കിന് സ്റ്റേ,ചിത്രത്തെ പിന്തുണച്ച് കേന്ദ്രം,സാമൂഹിക യാഥാർഥ്യങ്ങൾ ചിത്രത്തിൽ ഉണ്ടാകാമെന്ന് വിശദീകരണം

Must read

ന്യൂഡൽഹി: ദി കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയ പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചിത്രത്തിന്റെ പ്രദർശനം പ്രത്യക്ഷമായോ പരോക്ഷമായോ തടയരുത് എന്നും സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്നാട് സർക്കാരിനോടും സുപ്രീം കോടതി ഈ കാര്യം നിർദേശിച്ചിട്ടുണ്ട്.

ചിത്രത്തിൽ സാമൂഹിക യാഥാർഥ്യങ്ങൾ ഉണ്ടാക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതേസമയം ചിത്രത്തിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദമായ വാദം കേൾക്കുന്നതിന് മുമ്പ് ചിത്രം കാണുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചിത്രം വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിന്റെ വാദം. എന്നാൽ ചിത്രത്തിന്റെ വിലക്ക് ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചിത്രത്തിന് അപ്രഖ്യാപിത വിലക്ക് തമിഴ്നാട്ടിൽ ഉണ്ടെന്ന് നിർമ്മാതാക്കൾ ആരോപിച്ചിരുന്നു.

എന്നാൽ തമിഴ്നാട് സർക്കാർ ഈ ആരോപണം നിഷേധിച്ചു. തുടർന്നാണ് ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾക്ക് സംരക്ഷണം നൽകാൻ തമിഴ് നാടിന് സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകിയത്.

ചിത്രത്തിന് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിക്ക് എതിരായ ഹർജികൾ വിശദമായി വാദം ജൂലൈ പതിനെട്ടിന് സുപ്രീം കോടതി കേൾക്കും. അതിന് മുമ്പ് ചിത്രം ജഡ്ജിമാർ കാണണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കേരളത്തിൽനിന്ന് 32000 പേര്‍ മതംമാറി ഐ.എസിലേക്ക് പോയി എന്നതിന് ആധികാരിക രേഖകൾ ഇല്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.

ഇക്കാര്യം പ്രദർശന സമയത്ത് എഴുതി കാണിക്കാമെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. തുടർന്ന് നാല്‍പ്പത്‌ മണിക്കൂറിനകം ഇക്കാര്യം എഴുതി കാണിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു.

ചത്രത്തിന് എതിരെ നടപടി എടുക്കുന്നതിനെ കേന്ദ്രം ശക്തമായി സുപ്രീം കോടതിയിൽ എതിർത്തു. എതിർപ്പ് ഉള്ളവർക്ക് ചിത്രം കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week