24 C
Kottayam
Sunday, June 7, 2026

2023 ല്‍ അലോസരപ്പെടുത്തിയ 4 കാര്യങ്ങളിൽ കേരള ഗവർണറുടെ നടപടിയും: ജസ്റ്റിസ് നരിമാൻ

Must read

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ സംഭവിച്ച അലോസരപ്പെടുത്തുന്ന നാലു കാര്യങ്ങളായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.എഫ്.നരിമാൻ കണ്ടെത്തിയവയിൽ ഒന്നിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ‘ബന്ധം’. കേരള നിയമസഭ പാസാക്കി നൽകിയ എട്ടു ബില്ലുകളിൽ തീരുമാനമെടുക്കാതെ 23 മാസത്തോളം കാത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ്, ജസ്റ്റിസ് നരിമാൻ ‘അലോസരപ്പെടുത്തുന്നവ’യുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

സുപ്രീം കോടതി ഇടപെട്ടതോടെ അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനെയും അദ്ദേഹം വിമർശിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ്, ജസ്റ്റിസ് നരിമാൻ ഇക്കാര്യം പറഞ്ഞത്.

അലോസരപ്പെടുത്തിയ സംഭവങ്ങളുടെ പട്ടികയിൽ മൂന്നാമതായാണ് ജസ്റ്റിസ് നരിമാൻ ഗവർണറുടെ നടപടിയെ പരാമർശിച്ചത്. ‘‘ഈ വർഷം സംഭവിച്ചവയിൽ അലോസരപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം, പരമ്പരാഗതമായി ന്യൂനപക്ഷ സംസ്ഥാനമായ കേരളത്തിന്റെ ഗവർണർ 23 മാസം വരെ നീണ്ട കാലയളവിൽ വിവിധ ബില്ലുകളിൽ തീരുമാനമെടുക്കാതിരുന്നതാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടപ്പോൾ അദ്ദേഹം എന്താണ് ചെയ്തത്? ആകെ എട്ടു ബില്ലുകളിലാണ് അദ്ദേഹം തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയത്. അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.

ഇത് തീർച്ചയായും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം, ഏഴു ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതോടെ ആ സംസ്ഥാനത്തെ നിയമനിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ സാധ്യത കൂടുകയാണ്. കാരണം, ഗവർണർ ഒരു ബില്ല് തിരിച്ചയയ്ക്കുന്നതുപോലെയല്ല ഇത് (ബില്ലുകൾ തിരിച്ചയച്ചാൽ തീർച്ചയായും ഗവർണർ ഒപ്പിടണം). ഇത് കേന്ദ്രസർക്കാരിന്റെ മുന്നിലെത്തുകയും കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയും ചെയ്താൽ അതോടെ ബില്ലിന്റെ കഥ കഴിഞ്ഞു’’ – ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയും അതിനെതിരായ കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയും, തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പാസാക്കിയ ഭേദഗതി ബിൽ, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി നൽകിയ ഉത്തരവ് എന്നിവയാണ് ഈ വർഷത്തെ ‘അസ്വസ്ഥ’പ്പെടുത്തുന്ന നാലു കാര്യങ്ങളിൽ ശേഷിക്കുന്നവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week