24.2 C
Kottayam
Sunday, June 7, 2026

വിദേശസർവകലാശാലയ്ക്ക് കടിഞ്ഞാണിട്ട് സി.പി.എം. കേന്ദ്രനേതൃത്വം, പിന്മാറ്റത്തിന് സർക്കാർ

Must read

തിരുവനന്തപുരം: പാർട്ടിനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലയുടെ സാധ്യത പരിശോധിക്കാനുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിൽനിന്ന്‌ സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. ബജറ്റ് നിർദേശം നടപ്പാക്കുന്നതിൽ പിടിവാശിയില്ലെന്നാണ് പ്രശ്നത്തിൽ ഇടപെട്ട സി.പി.എം. കേന്ദ്രനേതൃത്വത്തോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ വിശദീകരണം.

‘വിദേശസർവകലാശാല’യിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വന്ന നിർദേശമെന്ന നിലയിൽ ഉൾപ്പെടുത്തിയെന്നുമാണ് വാദം. തുടർന്ന്, കേരളത്തിൽ മാത്രമായുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുന്നതും വിദേശ സർവകലാശാലയിലുള്ള തുടർനടപടികളും പി.ബി. പരിഗണനയ്ക്കുവിടാൻ സി.പി.എം. തീരുമാനിച്ചു. വിദേശ സർവകലാശാലാ പ്രഖ്യാപനത്തിൽ പി.ബി.ക്കുമുമ്പാകെ പരാതികൾ എത്തിയിരുന്നു. പാർട്ടിയിലോ മുന്നണിയിലോ പ്രാരംഭചർച്ചപോലും നടന്നിട്ടില്ലെന്നാണ് വിമർശനം.

വിദേശ സർവകലാശാല കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീവ്രശ്രമം നടത്തിയിട്ടും ഒരു വർഷത്തിനുള്ളിൽ മലേഷ്യൻ സർവകലാശാല മാത്രമേ അപേക്ഷയുമായി യു.ജി.സി.യെ സമീപിച്ചിട്ടുള്ളൂ. നയപരമായ തീരുമാനമെടുക്കാത്ത പശ്ചാത്തലത്തിൽ, വിദേശ സർവകലാശാലകൾക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കാമെന്ന വാഗ്ദാനം ബജറ്റിൽ വന്നത് സർക്കാർതലത്തിൽ അമ്പരപ്പുണ്ടാക്കി.

തീരുമാനം ശരിയായ ദിശയിലുള്ളതാണെന്നും 17-ന് വിദേശസർവകലാശാലാ പ്രതിനിധിസംഘം കൊച്ചിയിൽ ചർച്ചനടത്തുമെന്നും അമേരിക്കൻ കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്ജസ് പ്രതികരിച്ചതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.

- Advertisement -

ബാഹ്യസമ്മർദത്തിനു വിധേയമായാണോ ‘വിദേശസർവകലാശാല’ എന്ന സാധ്യത ബജറ്റിൽ കയറിക്കൂടിയതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരേയുള്ള സമരത്തിന് മുഖ്യമന്ത്രിയടക്കമുള്ളവർ ഡൽഹിക്കുപോയപ്പോൾ അവെയ്‌ലബിൾ പി.ബി.യിൽ പ്രശ്നം ചർച്ചചെയ്തു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനഘടകവുമായും മന്ത്രിമാരുമായും ആശയവിനിമയം നടത്തി. തുടർന്നാണ്, വിദേശ സർവകലാശാലയിൽനിന്ന്‌ പിന്തിരിയാനുള്ള ധാരണ.

- Advertisement -

ഉന്നതവിദ്യാഭ്യാസത്തിൽ സ്വകാര്യ മൂലധനനിക്ഷേപം കൊണ്ടുവരാനുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നീക്കങ്ങളും വിവാദത്തിൽ. നിക്ഷേപം ആകർഷിക്കാൻ അമേരിക്കയിലടക്കം നാലു വിദേശ കോൺക്ലേവുകൾ സംഘടിപ്പിക്കാൻ കൗൺസിൽ മുഖ്യമന്ത്രിക്കു നിർദേശം സമർപ്പിച്ചു. എന്നാൽ, ഇക്കാര്യം കൗൺസിൽ അധ്യക്ഷയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുപോലും അറിഞ്ഞില്ല.

ഏതാനും മാസംമുമ്പ് കൗൺസിലിൽ ‘അന്താരാഷ്ട്രവത്‌കരണ’ത്തിനായി പ്രത്യേകവിഭാഗം ആരംഭിച്ചിരുന്നു. നാലുവർഷ ബിരുദത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്നതിനെച്ചൊല്ലി കൗൺസിലുമായി മന്ത്രി ഇടഞ്ഞിരുന്നു. പിന്നീട്, മുഖ്യമന്ത്രി ഇടപെട്ടാണ് തർക്കം തീർത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week