31.3 C
Kottayam
Saturday, September 28, 2024

വിദേശസർവകലാശാലയ്ക്ക് കടിഞ്ഞാണിട്ട് സി.പി.എം. കേന്ദ്രനേതൃത്വം, പിന്മാറ്റത്തിന് സർക്കാർ

Must read

തിരുവനന്തപുരം: പാർട്ടിനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലയുടെ സാധ്യത പരിശോധിക്കാനുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിൽനിന്ന്‌ സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. ബജറ്റ് നിർദേശം നടപ്പാക്കുന്നതിൽ പിടിവാശിയില്ലെന്നാണ് പ്രശ്നത്തിൽ ഇടപെട്ട സി.പി.എം. കേന്ദ്രനേതൃത്വത്തോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ വിശദീകരണം.

‘വിദേശസർവകലാശാല’യിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വന്ന നിർദേശമെന്ന നിലയിൽ ഉൾപ്പെടുത്തിയെന്നുമാണ് വാദം. തുടർന്ന്, കേരളത്തിൽ മാത്രമായുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുന്നതും വിദേശ സർവകലാശാലയിലുള്ള തുടർനടപടികളും പി.ബി. പരിഗണനയ്ക്കുവിടാൻ സി.പി.എം. തീരുമാനിച്ചു. വിദേശ സർവകലാശാലാ പ്രഖ്യാപനത്തിൽ പി.ബി.ക്കുമുമ്പാകെ പരാതികൾ എത്തിയിരുന്നു. പാർട്ടിയിലോ മുന്നണിയിലോ പ്രാരംഭചർച്ചപോലും നടന്നിട്ടില്ലെന്നാണ് വിമർശനം.

വിദേശ സർവകലാശാല കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീവ്രശ്രമം നടത്തിയിട്ടും ഒരു വർഷത്തിനുള്ളിൽ മലേഷ്യൻ സർവകലാശാല മാത്രമേ അപേക്ഷയുമായി യു.ജി.സി.യെ സമീപിച്ചിട്ടുള്ളൂ. നയപരമായ തീരുമാനമെടുക്കാത്ത പശ്ചാത്തലത്തിൽ, വിദേശ സർവകലാശാലകൾക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കാമെന്ന വാഗ്ദാനം ബജറ്റിൽ വന്നത് സർക്കാർതലത്തിൽ അമ്പരപ്പുണ്ടാക്കി.

തീരുമാനം ശരിയായ ദിശയിലുള്ളതാണെന്നും 17-ന് വിദേശസർവകലാശാലാ പ്രതിനിധിസംഘം കൊച്ചിയിൽ ചർച്ചനടത്തുമെന്നും അമേരിക്കൻ കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്ജസ് പ്രതികരിച്ചതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.

ബാഹ്യസമ്മർദത്തിനു വിധേയമായാണോ ‘വിദേശസർവകലാശാല’ എന്ന സാധ്യത ബജറ്റിൽ കയറിക്കൂടിയതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരേയുള്ള സമരത്തിന് മുഖ്യമന്ത്രിയടക്കമുള്ളവർ ഡൽഹിക്കുപോയപ്പോൾ അവെയ്‌ലബിൾ പി.ബി.യിൽ പ്രശ്നം ചർച്ചചെയ്തു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനഘടകവുമായും മന്ത്രിമാരുമായും ആശയവിനിമയം നടത്തി. തുടർന്നാണ്, വിദേശ സർവകലാശാലയിൽനിന്ന്‌ പിന്തിരിയാനുള്ള ധാരണ.

ഉന്നതവിദ്യാഭ്യാസത്തിൽ സ്വകാര്യ മൂലധനനിക്ഷേപം കൊണ്ടുവരാനുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നീക്കങ്ങളും വിവാദത്തിൽ. നിക്ഷേപം ആകർഷിക്കാൻ അമേരിക്കയിലടക്കം നാലു വിദേശ കോൺക്ലേവുകൾ സംഘടിപ്പിക്കാൻ കൗൺസിൽ മുഖ്യമന്ത്രിക്കു നിർദേശം സമർപ്പിച്ചു. എന്നാൽ, ഇക്കാര്യം കൗൺസിൽ അധ്യക്ഷയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുപോലും അറിഞ്ഞില്ല.

ഏതാനും മാസംമുമ്പ് കൗൺസിലിൽ ‘അന്താരാഷ്ട്രവത്‌കരണ’ത്തിനായി പ്രത്യേകവിഭാഗം ആരംഭിച്ചിരുന്നു. നാലുവർഷ ബിരുദത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്നതിനെച്ചൊല്ലി കൗൺസിലുമായി മന്ത്രി ഇടഞ്ഞിരുന്നു. പിന്നീട്, മുഖ്യമന്ത്രി ഇടപെട്ടാണ് തർക്കം തീർത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week