25.6 C
Kottayam
Thursday, June 4, 2026

കാനം രാജേന്ദ്രന്റെ കുടുംബത്തെ മറന്ന് സിപിഐ; അതൃപ്തി പരസ്യമാക്കി മകന്‍

Must read

തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ നടന്ന പരിപാടിയിലേക്ക് അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളെ ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മകന്‍ സന്ദീപ് രാജേന്ദ്രന്‍. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ മുന്‍ നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ മകന്‍ പറയുന്നത്.

പാരിപാടിയില്‍ കാനത്തെ മറന്നു എന്ന് ഒരു പാര്‍ട്ടി അനുഭാവി പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ കമന്റായിട്ടാണ് കാനത്തിന്റെ മകന്‍ തങ്ങളെ ക്ഷണിക്കാത്ത കാര്യം പരസ്യമാക്കിയത്. അസൗകര്യം മൂലമാണ് കാനത്തിന്റെ കുടുംബം പരിപാടിയിലേക്കെത്താതിരുന്നത് എന്ന് വേദിയില്‍ അറിയിപ്പുണ്ടായിരുന്നുവെന്നും ഇത് വസ്തുതാ വിരുദ്ധമാണെന്നും സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കാനത്തിന്റെ ഭാര്യക്ക് എത്താന്‍ കഴിയാതിരുന്നത് എന്ന് മന്ത്രി ജി.ആര്‍.അനിലാണ് പരിപാടിയില്‍ പറഞ്ഞത്.

- Advertisement -

‘ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങള്‍ എങ്ങനെ അസൗകര്യം പറയും? ബിനു മാഷിന്റെ പോസ്റ്റില്‍ ഞാന്‍ ഏറെ വിഷമത്തോടുകൂടി ഇക്കാര്യങ്ങള്‍ എഴുതി എന്നേയുള്ളൂ’സന്ദീപ് രാജേന്ദ്രന്റെ പ്രതികരണത്തില്‍ പറയുന്നു.

- Advertisement -

ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചിരുന്നുവെന്നും ഒരു ആശയ കുഴപ്പമുണ്ടായെന്ന് അദ്ദേഹം പറഞ്ഞതായും സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചു. ‘പത്ത് കത്തുണ്ടായിരുന്നു. ഞാന്‍ ഒപ്പിട്ട് കൊടുത്തിരുന്നു. ജില്ലാ കമ്മിറ്റിയാണ് വിളിക്കേണ്ടിയിരുന്നത്. അവര്‍ വിളിച്ചെന്നാണ് ഞാന്‍ കരുതിയത്’ ഇങ്ങനെയാണ് ബിനോയ് വിശ്വം പറഞ്ഞതെന്ന് സന്ദീപ് പറഞ്ഞു.

- Advertisement -

എന്നാല്‍ തങ്ങളോട് വിളിക്കാന്‍ പറഞ്ഞവരെ വിളിച്ചിട്ടുണ്ടെന്നാണ് ജില്ലാ കമ്മിറ്റിക്കാര്‍ പറഞ്ഞതായും സന്ദീപ് കൂട്ടിച്ചേര്‍ത്തു. മുന്‍ സംസ്ഥാന സെക്രട്ടറിമാരുടെ കുടുംബാംഗങ്ങളെ വിളിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week