24.4 C
Kottayam
Sunday, September 29, 2024

ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആവാതിരിക്കാന്‍ പെണ്ണുകാണല്‍ ചടങ്ങിന് ഇവ കൂടി ചോദിക്കൂ; വിവാഹിതരാകാന്‍ പോകുന്നവര്‍ക്കായി ഒരു കുറിപ്പ്

Must read

തൃശ്ശൂര്‍: വിവാഹബന്ധം ചിലര്‍ക്ക് മധുരമേറുന്നതും ചിലര്‍ക്ക് കയ്പേറിയതും ആയിരിക്കും. അതേസമയം അറേഞ്ച്ഡ് വിവാഹങ്ങളില്‍ പെണ്‍കുട്ടിയ്ക്ക് അഭിപ്രായപ്രകടനത്തിനും സ്വാതന്ത്രമില്ല. അതേസമയം അറേഞ്ച്ഡ് വിവാഹത്തിനൊരുങ്ങിയിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് ഫാറൂഖ് എന്ന യുവാവ്.

ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ അംഗീകരിക്കാനാകാത്ത ഏര്‍പ്പാടാണെന്ന് ഫാറൂഖ് കുറിക്കുന്നു. വിവിധ ജീവിതസാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഫാറൂഖ് പങ്കുവച്ച പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫാറൂഖ് എഴുതിയത്

കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോടാണ് പറയാനുള്ളത്.
അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാട് തന്നെ പൊതുവേ നിങ്ങള്‍ക്കെതിരാണ്, ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ഓഞ്ഞ ഏര്‍പ്പാടാണ്. എന്നാലും വേറെ വഴിയില്ലാത്ത, തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന രണ്ടു മൂന്ന് കാര്യങ്ങള്‍ മനസ്സിലാക്കണം.

കേരളത്തിലെ 90% ആണ്‍കുട്ടികളും എം.സി.പികള്‍ (MCP: Male Chauvinist Pig) ആകാന്‍ വേണ്ടി വളര്‍ത്തപ്പെട്ടവരാണ്. മിക്കവാറും ആരും സ്വന്തം വീട്ടില്‍ താന്‍ കഴിച്ച പാത്രം കഴുകി വെക്കുകയോ താനുപയോഗിക്കുന്ന കക്കൂസ് ഒരു പ്രാവശ്യം പോലും വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. മിക്കവാറും പേര്‍ സ്വന്തം അടിവസ്ത്രം പോലും അമ്മയെയോ പെങ്ങളേയോ ചേട്ടത്തിയമ്മമാരെയോ കൊണ്ടാണ് അലക്കിപ്പിക്കുന്നത്.
ഇക്കൂട്ടത്തില്‍ ഒരാളെയാണ് നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നത്. അങ്ങനെയാവരുതേ എന്ന് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം, പക്ഷെ അതിന് പത്തിലൊന്നേ സാധ്യതയുള്ളൂ. പത്തില്‍ ഒന്‍പത് സാധ്യത നിങ്ങള്‍ ഒരു എം.സി.പിയെ വിവാഹം കഴിക്കാനാണ്.

പെണ്ണുകാണല്‍ ചടങ്ങിന് സാധാരണ ചോദിക്കുന്ന എന്താ പേര്, എത്ര വരെ പഠിച്ചു എന്നീ രണ്ടു ചോദ്യങ്ങള്‍ക്കു പുറമെ ചെറുക്കനോട് മൂന്നു ചോദ്യങ്ങള്‍ കൂടി ചോദിക്കുന്നത് അയാള്‍ എം.സി.പി ആണോ എന്നറിയാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഭക്ഷണം കഴിച്ച പ്ലേറ്റ് ആരാണ് കഴുകുന്നത്, നിങ്ങള്‍ ഉപയോഗിക്കുന്ന കക്കൂസ് ആരാണ് വൃത്തിയാക്കുന്നത്, നിങ്ങളുടെ അടിവസ്ത്രങ്ങള്‍ അലക്കുന്നത് ആരാണ് എന്നിവയാണ് ആ മൂന്നു ചോദ്യങ്ങള്‍. ഇങ്ങനെയുള്ള ഒരുത്തനെ കല്യാണം കഴിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആയിരിക്കും. ഒന്നുകില്‍ വെന്തു തീരും അല്ലെങ്കില്‍ പൊട്ടിത്തെറിക്കും. ഒരേ ഒരു സേഫ്റ്റി വാല്‍വ് മാത്രമേ നിങ്ങള്‍ക്കുള്ളു – ജോലി. അടുക്കളയില്‍ നിന്ന് രക്ഷപ്പെട്ട് ദിവസവും പുറത്തേക്ക് പോകാന്‍ ഒരു ജോലി നിങ്ങളെ സഹായിക്കും, ഒരു വ്യക്തി എന്ന നിലക്കുള്ള പരിഗണയും ലഭിക്കും. അതുകൊണ്ട് ജോലി കിട്ടുന്നത് വരെ കല്യാണം കഴിക്കരുത്, എത്ര സമ്മര്‍ദ്ദമുണ്ടായാലും പിടിച്ചു നില്‍ക്കണം. കേരളത്തിലെ മിക്കവാറും പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടുന്നവരായത് കൊണ്ട് വിദ്യാഭ്യാസത്തിനനുസരിച്ച ജോലിക്ക് വേണ്ടി കാത്തു നില്‍ക്കരുത്. എന്തെങ്കിലും ജോലി, അത് മതി.

അതുപോലെ തന്നെ പ്രധാനമാണ് ഡ്രൈവിംഗ്. വെറുതെ ലൈസന്‍സ് എടുത്തു വീട്ടില്‍ വെക്കുന്നതല്ല, നന്നായി ഏതു വണ്ടിയും ഓടിച്ചു എവിടെയും പോകാനുള്ള സ്‌കില്‍സും ധൈര്യവും കല്യാണത്തിന് മുമ്പേ സ്വന്തമാക്കണം, പറ്റുമെങ്കില്‍ ചെറിയൊരു വണ്ടിയും. ജോലി നിങ്ങള്‍ക്ക് ആദരവും സമത്വവും നല്‍കുമെങ്കിലും ഡ്രൈവിംഗ് സഞ്ചാര സ്വാതന്ത്ര്യം നല്‍കും എന്ന് മാത്രമല്ല ജീവിതത്തില്‍ കാര്യമായ മാറ്റവും വരുത്തും. കല്യാണം കഴിഞ്ഞതിനു ശേഷം ജോലി അന്വേഷിക്കാമെന്ന് നിങ്ങളെ കല്യാണം കഴിക്കാന്‍ പോകുന്ന എം.സി.പി വാഗ്ദാനം ചെയ്യും, കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. കല്യാണം കഴിഞ്ഞു ആദ്യത്തെ മൂന്നാലു മാസം ഹണിമൂണും സല്‍ക്കാരവും വിരുന്നുമൊക്കെയായി പോകും. ആ സമയത്തെന്തായാലും ജോലി അന്വേഷിക്കാന്‍ പറ്റില്ല. അപ്പോഴേക്കും വിശേഷം ആകും.

ഇനിയിപ്പം പ്രസവത്തിനു ശേഷം ജോലി അന്വേഷിക്കാമെന്ന് എം.സി.പി പറയും. പ്രസവം കഴിഞ്ഞാല്‍, കുഞ്ഞു കുറച്ചു വലുതാവട്ടെ എന്ന് പറയും. അങ്ങനെ രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ അടുത്ത വിശേഷം ആകും. ഇതൊക്കെ കഴിയുമ്പോഴേക്കും ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കാനുള്ള പ്രായവും ഊര്‍ജവും ഇല്ലാതായിട്ടുണ്ടാകും.അതുകൊണ്ട്, ജോലി, അതെന്തു ജോലിയും ആയിക്കൊള്ളട്ടെ, ഇല്ലാതെ കല്യാണം കഴിച്ചാല്‍ നിങ്ങളുടെ ജീവിതം അടുക്കളയില്‍ ചിതലെടുത്തു തീരും. മുപ്പതോ നാല്പതോ കൊല്ലം കഴിയുമ്പോള്‍ നിങ്ങളുടെ മക്കളോ കൊച്ചുമക്കളോ നിങ്ങളുണ്ടാക്കുന്ന സാമ്പാറിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റിടും, അതായിരിക്കും ചിതലരിച്ച ജീവിതത്തില്‍ നിങ്ങളുടെ ഒരേ ഒരു സന്തോഷം.

വാല്‍ക്കഷ്ണം: അടുക്കള കന്നിമൂലക്ക് വേണം, വടക്കേ മൂലക്ക് വേണം, തെക്കേ മൂലക്ക് വേണം എന്നൊക്കെ കാണിപ്പയ്യൂരും ജോത്സ്യന്മാരും ആശാരിമാരുമൊക്കെ പറയും, ഒക്കെ മണ്ടത്തരമാണ്. സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ മാത്രമാണിപ്പോള്‍ അടുക്കള വീട്ടിന്റെ മൂലക്ക്, ലോകം മുഴുവന്‍ വീട്ടിന്റെ ഒത്ത നടുക്കാണ് അടുക്കള. ദി ഗ്രേറ്റ് അമേരിക്കന്‍ കിച്ചന്‍. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വി.ടി ഭട്ടതിരിപ്പാടിന്റെ മുദ്രാവാക്യം മാറ്റാന്‍ സമയമായി – അടുക്കള അരങ്ങത്തേക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week