25.9 C
Kottayam
Saturday, September 28, 2024

കെവിന്‍ വധക്കേസ് പ്രതിയെ ജയിലില്‍ മര്‍ദ്ദിച്ചത് ജീവനക്കാര്‍; ജഡ്ജി റിപ്പോര്‍ട്ട് കൈമാറി

Must read

കൊച്ചി: കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദിച്ചത് ജയില്‍ ജീവനക്കാരെന്നു ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. പുറത്തുചവിട്ടിയെന്നും ചൂരല്‍കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും വൃക്കയോടു ചേര്‍ന്ന ഭാഗത്താണു മര്‍ദ്ദനമേറ്റതെന്നു ഡോക്ടര്‍മാരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചതായും ജഡ്ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ടിറ്റു ജെറോമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതുമായി ബന്ധപ്പെട്ടു മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റിയിരുന്നു. ടിറ്റു ജെറോമിനു മര്‍ദനമേറ്റ സമയത്തു ഡ്യൂട്ടിയിലിലുണ്ടായിരുന്ന മൂന്നു പ്രിസണ്‍ ഓഫീസര്‍മാരെയാണു സ്ഥലംമാറ്റിയത്. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കും ബിജുവിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കുമാണു മാറ്റിയത്.

ടിറ്റുവിന് മര്‍ദനമേറ്റ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ജയില്‍മേധാവി ഋഷിരാജ് സിംഗ് ആണ് സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുത്തിച്ചത്. രണ്ട് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയും ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെയുമാണ് സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചത്. സ്ഥലംമാറ്റ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിഐജി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ വി.പി. സുനില്‍കുമാറിനാണ് അന്വേഷണച്ചുമതല. ഉദ്യോഗസ്ഥരില്‍നിന്നും സഹതടവുകാരില്‍നിന്നുമാണ് മൊഴി എടുക്കുന്നത്.

മര്‍ദനമേറ്റ ടിറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണവും ആരംഭിച്ചു.ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനും ഡിഎംഒയും ടിറ്റുവില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച തന്നെ ഹൈക്കോടതിക്ക് സമര്‍പ്പിച്ചു.

കെവിന്‍ കൊലപാതകക്കേസില്‍ ശിക്ഷിപ്പെട്ട ടിറ്റു ജെറോം 2019 ഓഗസ്റ്റ് മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. മകനെക്കുറിച്ചു വിവരമില്ലെന്നും ജയിലധികൃതര്‍ മര്‍ദിച്ചതായി സംശയമുണ്ടെന്നും കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശപ്രകാരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ജയില്‍ ഡിഐജിയോടും ഡിഎംഒയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടിറ്റോയ്ക്കു മര്‍ദനമേറ്റതായി കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week