24.8 C
Kottayam
Monday, June 8, 2026

മുബൈയില്‍ അജ്ഞാതനെന്ന പേരില്‍ സംസ്‌കാരിച്ചത് മലയാളി മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം,നാലു മാസം മുമ്പ് നടന്ന സംഭവം ബന്ധുക്കളറിഞ്ഞത് രണ്ട് ദിവസം മുമ്പ്,ദുരൂഹത

Must read

കാഞ്ഞങ്ങാട്: നാല് മാസം മുമ്പ് മുംബൈയിലെ ആശ്രമത്തിൽ വെച്ച് മരിച്ചത് കാസർകോട്ടെ മാധ്യമ പ്രവർത്തകൻ രമേഷ് നമ്പ്യാർ (50) ആണെന്ന് തിരിച്ചറിയുമ്പോൾ നിറയുന്നത് ദുരൂഹത. രണ്ട് ദിവസം മുമ്പ് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് അജ്ഞാതനാണെന്ന് കരുതി സംസ്‌കരിച്ചയാൾ രമേഷ് നമ്പ്യാർ ആണെന്ന് വ്യക്തമായത്.

മഹാരാഷ്ട്ര രത്‌നഗിരിക്കടുത്ത് പാഴൂർ കൂടൽ സവിത ആശ്രമത്തിൽ കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു മരണം. രണ്ട് ദിവസം കഴിഞ്ഞും ബന്ധുക്കൾ എത്താത്തതിനാൽ സംസ്‌കാരം ആശ്രമത്തിൽ തന്നെ നടത്തുകയായിരുന്നു. എന്നാൽ വീട്ടുകാർ മരണം അറിഞ്ഞതുമില്ല. ഇതാണ് ദുരൂഹമായി മാറുന്നത്. ആശ്രമത്തിനടുത്തുള്ള റെയിൽവേ സ്റ്റേഷന് സമീപം അവശനിലയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ രമേഷ് നമ്പ്യാരെ പ്രദേശവാസികൾ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു.

അർധബോധാവസ്ഥയിൽ ആയിരുന്ന രമേഷ് നമ്പ്യാർ കേരളത്തിലുള്ള ആളാണെന്ന് അറിയിക്കുകയും ബന്ധുക്കളുടേതാണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ലെന്നാണ് ആശ്രമ അധികൃതർ വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് സംസ്‌കാരം നടത്തിയത്. ഇത് ദുരൂഹമായി തുടരുന്നു.

ജന്മഭൂമി, മംഗളം, ജന്മദേശം തുടങ്ങിയ പത്രമാധ്യമങ്ങളിലും ഇന്ത്യാവിഷൻ, ജയ്ഹിന്ദ്, റിപോർടർ എന്നീ ദൃശ്യമാധ്യമങ്ങളിലും റിപോർടറായിരുന്ന രമേഷ് നമ്പ്യാർ കുറേകാലം ചെന്നൈയിലും ജോലി ചെയ്തിരുന്നു. അവിടെ നിന്നും കുടുംബ പ്രശ്‌നം മൂലം ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.

- Advertisement -

പിന്നീട് വീടുമായി വലിയ ബന്ധമില്ലാതെ ഇടയ്ക്കിടെ മാത്രം നാട്ടിൽ എത്തുന്ന സ്ഥിതിയായിരുന്നുവെന്നും ആറ് മാസം മുമ്പ് മാധ്യമ പ്രവർത്തകരുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. കാസർകോട് ജില്ലാ സഹകരണ ബാങ്ക് റിട. ഡെപ്യൂടി ജെനറൽ മാനജർ മാവുങ്കാലിലെ പരേതനായ തമ്പാൻ നായർ – ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എം പ്രദീപ് കുമാർ (എൽഐസി), പ്രസന്ന, പ്രസീത, പരേതനായ അശോകൻ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week