28.1 C
Kottayam
Sunday, June 7, 2026

‘ബിജെപിക്ക് ഇത് മനസിലാകില്ല’; മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ കെ കെ ശൈലജയെ എ കെ ആന്റണി സഹായിച്ച സംഭവം ട്വീറ്റ്‌ചെയ്ത് ജയറാം രമേശ്

Must read

ന്യൂഡല്‍ഹി:മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓര്‍മക്കുറിപ്പില്‍ നിന്നുള്ള ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച് കേരളത്തിന്റെ രാഷ്ട്രീയത്തെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി തന്നെ ഒരു മുഴുവന്‍ സമയ സിപിഐഎം പ്രവര്‍ത്തകയാകാന്‍ സഹായിച്ചതെങ്ങനെ എന്ന് കെ കെ ശൈലജ വിവരിക്കുന്ന ഭാഗമാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.

മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന കെ കെ ശൈലജയുടെ പുസ്തകത്തില്‍ ആന്റണിയെക്കുറിച്ച് എഴുതിയിരിക്കുന്ന അനുഭവക്കുറിപ്പ് കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ട്വീറ്റിലൂടെ ജയറാം രമേശ് പറയുന്നത്.

2004ല്‍ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് മുന്നിലെത്തി നിന്നപ്പോഴുള്ള പ്രതിസന്ധി കെ കെ ശൈലജ വിവരിക്കുന്ന ഭാഗത്താണ് ആന്റണി തനിക്ക് ചെയ്ത സഹായത്തെക്കുറിച്ച് പറയുന്നത്. മുഴുവന്‍ സമയ സിപിഐഎം പ്രവര്‍ത്തകയാകണമെങ്കില്‍ ശൈലജയ്ക്ക് അധ്യാപക ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കണമായിരുന്നു. 20 വര്‍ഷം സര്‍വീസിലിരുന്നവര്‍ക്ക് മാത്രമാണ് വിആര്‍എസ് എടുക്കാനാകുക. ശൈലജയ്ക്ക് ആകെ 23 വര്‍ഷം സര്‍വീസുണ്ടായിരുന്നെങ്കിലും എംഎല്‍എ ആയിരുന്നതിനാല്‍ അതില്‍ അഞ്ച് വര്‍ഷം അവധി എടുത്തിരുന്നു.

വിരമിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ എന്ന നില വന്നപ്പോള്‍ കെ കെ ശൈലജ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ നേരില്‍പ്പോയി കണ്ടു. തനിക്ക് 20 വര്‍ഷം സര്‍വീസ് ഉണ്ടെന്ന് ഉറപ്പിക്കുന്നതിനായി പ്രത്യേക ഉത്തരവ് ഇറക്കണമെന്നായിരുന്നു ശൈലജയുടെ ആവശ്യം. സ്‌കൂള്‍ ഉണ്ടെങ്കില്‍ 4 മണി കഴിഞ്ഞേ ഞങ്ങളുടെ പാര്‍ട്ടിക്കെതിരെ നിങ്ങള്‍ പ്രവര്‍ത്തിക്കൂ

- Advertisement -

- Advertisement -

ഇനിയിപ്പോള്‍ 10 മണി മുതല്‍ അത് തുടങ്ങണോ എന്നായിരുന്നു ആന്റണിയുടെ നര്‍മം ചാലിച്ച മറുപടി. ധനമന്ത്രിക്ക് അപേക്ഷ നല്‍കാന്‍ ആന്റണി നിര്‍ദേശം നല്‍കി. അന്നത്തെ ധനമന്ത്രി ശങ്കരനാരായണനെ കാണാന്‍ എത്തിയപ്പോഴേക്കും എല്ലാം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചിരുന്നുവെന്നും ശൈലജ ഓര്‍ത്തെടുക്കുന്നു.

രാഷ്ട്രീയ വൈരികളാണെങ്കിലും ആന്റണി സര്‍ക്കാര്‍ തനിക്കുവേണ്ടി താന്‍ ആഗ്രഹിച്ചതുപോലെ പ്രത്യേക ഉത്തരവ് ഇറക്കുക തന്നെ ചെയ്തുവെന്ന് പുസ്തകത്തിലൂടെ കെ കെ ശൈലജ പറയുന്നു. ശക്തനായ കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിയെക്കുറിച്ചുള്ള കെ കെ ശൈലജയുടെ അനുഭവക്കുറിപ്പ് കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെയാണ് കാണിക്കുന്നതെന്നും ഇത് ഒരിക്കലും ബിജെപിയ്ക്ക് മനസിലാകാന്‍ പോകുന്നില്ലെന്നും ട്വീറ്റിലൂടെ ജയറാം രമേശ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week