24.6 C
Kottayam
Sunday, June 7, 2026

കിരീടത്തേക്കള്‍ വലുത് നിലപാട്,വുകോമനോവിച്ചിനും സംഘത്തിനും ക്ണ്ണീര്‍ മടക്കം,കൊമ്പന്‍മാരെ കാത്തിരിയ്ക്കുന്നത് കടുത്ത നടപടിയോ

Must read

ബെംഗളൂരു; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവങ്ങള്‍ക്കാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എക്‌സ്ട്രാ ടൈമില്‍ ബെംഗളൂരുവിന്റെ ഗോള്‍ പിറന്നതിന് പിന്നാലെയാണ് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഐഎസ്എല്‍ സാക്ഷ്യം വഹിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ താരങ്ങളെ തിരിച്ചുവിളിച്ചതോടെയാണ് കളി മുടങ്ങുന്നത്. പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് മടങ്ങി. ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഒരിക്കല്‍ കൂടി കിരീടമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് മടങ്ങി. സെമിയില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

ഗോള്‍രഹിതമായ തൊണ്ണൂറുമിനിറ്റുകള്‍ക്കുശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുന്നത്. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 96-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരു ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു.

- Advertisement -

- Advertisement -

റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു.ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ മടങ്ങിവരാത്തതോടെ മത്സരം അവസാനിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു. വിജയത്തോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കിരീടമില്ലാതെ മടങ്ങി. മൂന്ന് തവണ ഫൈനലില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് വീണ്ടും കണ്ണീരോടെ മടക്കം. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ കാലിടറിയ ടീമിന് ഇത്തവണ വിജയത്തോടെ മടങ്ങാനാകുമെന്നാണ് ഏവരും കരുതിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംഘം അഞ്ചാമതായാണ് പ്ലേഓഫിലേക്ക് മുന്നേറിയത്. നാലാമതായി ബെംഗളൂരുവും പ്ലേഓഫിന് യോഗ്യതനേടി.

- Advertisement -

നാലാമതായതിനാല്‍ ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം നടന്നത്. എന്നാല്‍ എക്‌സ്ട്രാ ടൈമിലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് അനിവാര്യമായ തോല്‍വിയേറ്റുവാങ്ങി. മത്സരത്തില്‍ തിരിച്ചുവരാന്‍ ഒരു ഘട്ടത്തിലും ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചില്ല. മത്സരത്തില്‍ 24-മിനിറ്റുകള്‍ ശേഷിക്കുന്നുണ്ടായിരുന്നു.

താരങ്ങളോട് ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പരിശീലകന്‍ വുകോമനോവിച്ച് തിരിച്ചുനടന്നു. തിരിച്ചുവരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ നിലപാടിനേക്കാള്‍ വലുതല്ല മറ്റൊന്നുമെന്ന് വുകോമനോവിച്ച് പ്രഖ്യാപിച്ച് മുന്നോട്ട് പോയി. വീണ്ടും മടക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week