25.5 C
Kottayam
Saturday, June 6, 2026

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറി ഇറ്റലി; ചൈനയെ ഔദ്യോഗികമായി അറിയിച്ചു

Must read

റോം: ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഇറ്റലി. പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം ഇറ്റലി ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് മാസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു.

2019-ലാണ് ഇറ്റലി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. യു.എസ്. ഉന്നയിച്ച ആശങ്കകള്‍ തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിക്കൊപ്പം നിന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യം കൂടിയായിരുന്നു ഇറ്റലി.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ജോര്‍ജിയ മെലോണി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പദ്ധതി കൊണ്ട് ഇറ്റലിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് മെലോണി ഇതിന് കാരണമായി പറഞ്ഞത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനയും ഇറ്റലിയും തമ്മില്‍ 2019-ല്‍ ഒപ്പിട്ട കരാറിന്റെ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് മൂന്ന് മാസം മുമ്പ് ഇറ്റലി രേഖാമൂലം അറിയിക്കുന്നില്ലാ എങ്കില്‍ മാര്‍ച്ചിന് ശേഷവും കരാര്‍ തുടരുമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരമാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഇറ്റലി ചൈനയ്ക്ക് കത്ത് നല്‍കിയത്.

- Advertisement -

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വമ്പൻ വ്യാവസായിക, അനുബന്ധ നിക്ഷേപങ്ങൾ നടത്തി ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ശക്തിയാകാനുള്ള ശ്രമമാണ് ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനങ്ങളും നടക്കുക തെക്കൻ ഏഷ്യയിലാകും. ഇതു മേഖലയുടെ പരിസ്ഥിതി സന്തുലനം തകർക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

- Advertisement -

പൊടുന്നനെയുള്ള അടിസ്ഥാന സൗകര്യ വികസനം ചൈനയുടെ വ്യാവസായിക നയമാണ്. സ്വന്തം രാജ്യത്ത് ഈ നയം നടപ്പിലാക്കി വ്യാവസായിക കുതിപ്പു നേടാൻ ചൈനയ്ക്കു കഴിഞ്ഞിരുന്നു. മറ്റു രാജ്യങ്ങളിലുള്ള വ്യാവസായിക പദ്ധതികളിലും ചൈന ഇതേ നയം തന്നെയാകും മുന്നോട്ടു വയ്ക്കുന്നത്. ഇതിന് ഉദാഹരണമായി ചൈനയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ സാമ്പത്തിക ഇടനാഴി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാക്ക് അധിനിവേശ കാശ്മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലൂടെ കടന്നു പോകുന്ന ഈ ഇടനാഴി പരിസ്ഥിതി ലോലമേഖലയായ ഇവിടെ വൻ വനനശീകരണത്തിനും കാലാവസ്ഥാവ്യതിയാനത്തിനും വഴിവയ്ക്കുമെന്നാണു കരുതപ്പെടുന്നത്.

ഇതോടൊപ്പം തന്നെ ചൈന പണിയാനുദ്ദേശിക്കുന്ന റോഡുകളിൽ പലതിലൂടെയും ഒരു ദിവസം 7000 ട്രക്കുകളോളം കടന്നുപോകും. ഇവയിൽ നിന്നു 3.65 കോടി ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമിക്കുമെന്നാണു കണക്ക്. ബെൽറ്റ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രോജക്ടുകളെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്. വടക്കുകിഴക്കൻ കമ്പോഡിയയിൽ ചൈന പണം മുടക്കി നിർമിച്ച ലോവർ സെസാൻ 2 ഡാം പ്രോജക്ട് കാരണം 5000 ആളുകൾക്ക് കിടപ്പാടം നഷ്ടമായിരുന്നു.

മത്സ്യബന്ധനം, വനവിഭവം ശേഖരിക്കൽ തുടങ്ങിയവ ചെയ്തു ജീവിച്ച തദ്ദേശീയരാണ് ഇങ്ങനെ പെരുവഴിയിലായവരിൽ അധികവും. ബുനോങ്, ബ്രാഓ, കോയ്, ലാവോ, ജെറായ്, ക്രിയുങ് തുടങ്ങിയ ഗോത്രങ്ങളിൽ പെട്ടവരായിരുന്നു ഇവർ.  ഇവർ പിന്നീട് ദുരിതത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. ഈ ഡാം നിർമാണത്തിനു ശേഷം പ്രദേശത്ത് പ്രളയങ്ങളും കൂടുതലാണെന്നു ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിക്കുന്നു.

- Advertisement -

വിദേശമേഖലകളിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ മൂലം 679 മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നു പഠനങ്ങളുണ്ട്. ആഫ്രിക്കൻ രാജ്യം സിയറ ലിയോണിലെ ബ്ലാക്ക് ജോൺസൺ ബീച്ചിൽ ചൈന ഏറ്റെടുത്തിരിക്കുന്ന വൻകിട ഹാർബർ നിർമാണത്തിനെതിരെയും വലിയ പ്രതിഷേധങ്ങളുണ്ട്. ഈ പദ്ധതിയും രാജ്യാന്തര ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമാണ്.

ഈ ഹാർബർ വരുന്നത് സിയറ ലിയോണിന്റെ പരിസ്ഥിതിയിൽ വലിയ സ്ഥാനം വഹിക്കുന്ന മഴക്കാടുകളുടെ നാശത്തിനു വഴിവയ്ക്കുമെന്നും രാജ്യത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ ടൂറിസം വ്യവസായത്തെ തകർക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു. പാപ്പുവ ന്യൂഗിനിയയിൽ ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന പോർഗെറ ഖനിയിലും വലിയ പരിസ്ഥിതി ചൂഷണങ്ങളും തദ്ദേശീയ ദുരിതങ്ങളും ആരോപിക്കപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week