24.3 C
Kottayam
Saturday, June 6, 2026

ഇരുട്ടു മുറിയിൽ പൂട്ടിയിട്ടു,കണ്ണുകള്‍ കൊണ്ട് ബലാത്സംഗം; നേരിട്ട് ബലാത്സംഗം ചെയ്യാതിരുന്നത് ആ ഒറ്റ കാരണം കൊണ്ട്‌’ വെളിപ്പെടുത്തല്‍

Must read

ഗാസ: 54 ദിവസം ഹമാസിന്റെ തടവില്‍ കിടന്നിട്ടും താന്‍ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി- ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത് തടവിലാക്കിയ ആളുടെ ഭാര്യയുണ്ടായിരുന്നതു കൊണ്ടാണ് ബലാത്സംഗത്തിന് ഇരയാകാതിരുന്നത് എന്നാണ് മിയ സ്‌കീം(21) അറിയിച്ചത്. 54 ദിവസത്തിനു ശേഷം ഹമാസിന്റെ തടവില്‍നിന്നു മോചിതയായ മിയ, ചാനല്‍ 13നു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”അയാളുടെ കുട്ടികളും ഭാര്യയും മുറിക്ക് പുറത്തുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് അയാള്‍ എന്നെ ബലാത്സംഗം ചെയ്യാതിരുന്നത്. അയാളും ഞാനും ഒരേ മുറിയിലാണ് എന്നത് അയാളുടെ ഭാര്യയെ ചൊടിപ്പിച്ചിരുന്നു. എന്നെ ഒരു ഇരുട്ടു മുറിയിലാണ് പൂട്ടിയിട്ടിരുന്നത്. ആരോടെങ്കിലും സംസാരിക്കാനോ, കാണാനോ കേള്‍ക്കാനോ അനുവദിച്ചിരുച്ചില്ല.”- മിയ പറഞ്ഞു.

താന്‍ പൂര്‍ണമായും അവരുടെ നിരീക്ഷണത്തിലായിരുന്നെന്നും തന്നെ പട്ടിണിക്കിടുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും മിയ വെളിപ്പെടുത്തി. ഒരുവേള അവര്‍ തന്നെ കൊലപ്പെടുത്തുമെന്നു വരെ കരുതിയിരുന്നതായും മിയ പറഞ്ഞു.

ഹമാസ് സംഘത്തിലുള്ളവരുടെ നോട്ടം അസ്സഹനീയമായിരുന്നെന്നും താന്‍ കണ്ണുകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയാണ് എന്നുവരെ തോന്നിയെന്നും മിയ പറഞ്ഞു. ഭാര്യയെ സ്‌നേഹിക്കുന്നില്ല എന്നു പോലും അയാള്‍ ഒരിക്കല്‍ തന്നോട് പറഞ്ഞെന്നും മിയ പറഞ്ഞു. ”അവിടെ ഒരാള്‍ നിങ്ങളെ തന്നെ നോക്കിയിരിക്കുന്നു, ഇരുപത്തിനാലു മണിക്കൂറും നോക്കിയിരിക്കുന്നു, കണ്ണുകള്‍ കൊണ്ട് നിങ്ങളെ ബലാത്സംഗം ചെയ്യുന്നു.

- Advertisement -

ബലാത്സംഗം ചെയ്യുമെന്നുള്ള ഭയം, മരിക്കുമെന്നുള്ള ഭയം… ഞാന്‍ ശരിക്കും ഭയപ്പെട്ടു. എന്നെ ശത്രുതയോടെയാണ് കണ്ടതെങ്കിലും അയാളുടെ ഭാര്യ വീട്ടിലുള്ളതാണ് എനിക്ക് കുറച്ചെങ്കിലും ധൈര്യം തന്നത്”- മിയ പറഞ്ഞു.

- Advertisement -

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് കിഴക്കന്‍ ഇസ്രയേലില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍നിന്നാണ് മിയയെ തട്ടിക്കൊണ്ടു പോയത്. തടവിലാക്കപ്പെട്ടവരെ നന്നായി ആണ് നോക്കുന്നതെന്ന് കാണിച്ച ഹമാസ് പുറത്തിറക്കിയ വിഡിയോയിലൂടെ അവര്‍ പുറംലോകത്ത് അറിയപ്പെട്ടിരുന്നു. ഇസ്രയോല്‍-ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തലില്‍ തടവുകാരെയും ബന്ദികളെയും കൈമാറുന്നതിന്റെ ഭാഗമായാണ് മിയയും സ്വതന്ത്രയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week