24.8 C
Kottayam
Friday, June 5, 2026

തെക്കന്‍ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും തകര്‍ത്തു; യുദ്ധഭീതി

Must read

ബെയ്‌റൂത്ത്: തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഭീകരസംഘടനയുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി. ഇരുപത് മുതല്‍ മുപ്പത് വരെ കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ഇത്. വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായിട്ടാണ് ഈ ആക്രമണം നടന്നതെന്നാണ് ഹിസ്ബുള്ള ഭീകരര്‍ ആരോപിക്കുന്നത്. എന്നാല്‍ ഹിസ്ബുള്ളയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

- Advertisement -

ഇത്രയും ആയുധങ്ങള്‍ ഭീകരസംഘടന ശേഖരിച്ചിരുന്നത് തന്നെ ഇതിന് വ്യക്തമായ തെളിവാണെന്നാണ് അവരുടെ വിശദീകരണം. ഇസ്രയേലിന് എതിരായ ഏത് നീക്കവും ശക്തമായി തന്നെ നേരിടുമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു യുദ്ധം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലബനനിലെ ജനങ്ങള്‍.

- Advertisement -

പെട്രോള്‍ പമ്പുകളിലും ഗ്യാസ് സ്റ്റേഷനുകളിലും എല്ലാം നീണ്ട ക്യൂവാണ് കഴിഞ്ഞ ദിവസം കാണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുളളയുടെ റദ്വാന്‍ സൈനിക വിഭാഗത്തിലെ നാവിക മേധാവി കൊല്ലപ്പെട്ടിരുന്നു. ഖാദിര്‍ സയിദ് ഹഷേം എന്നായിരുന്നു ഇയാളുടെ പേര്. വെടിനിര്‍ത്തല്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ പോലും കടല്‍ വഴി ഇസ്രയേലിനെ ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയ ഭീകരനേതാവാണ് ഇയാള്‍.

- Advertisement -

മൂന്ന് ദിവസം മുമ്പ് ആയുധങ്ങള്‍ കടത്തുകയാണ് എന്ന് സംശയം തോന്നിയ ഒരു വാഹനവും ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി ആയിരത്തിലധികം പേരെ കൊല്ലുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന് അടുത്ത ദിവസം മുതലാണ് ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്. ഹിസ്ബുള്ള ഇസ്രയേലിലേക്ക് നിരന്തരമായി ആക്രമണം നടത്തിയിരുന്നത്.

പിന്നീട് ഹിസ്ബുള്ളയുടെ ആസ്ഥാനമായ ലബനനിലേക്ക് എത്തിയ ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ളയുടെ നിരവധി നേതാക്കളെ വധിക്കുകയാണ്. പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ച് ലബനനില്‍ നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ പദ്ധതി ഹിസ്ബുള്ള നേതാക്കളെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഹിസ്ബുള്ള തലവനായ ഹസന്‍ നസറുള്ളയും കൊല്ലപ്പെട്ടു. ഇയാള്‍ക്കൊപ്പം ഹിസ്ബുള്ളയുടെ നിരവധി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.

പിന്നീട് ഇസ്രയേല്‍ നിലപാട് കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഹിസ്ബുള്ള വെടിനിര്‍ത്തലിന് തയ്യാറായത്. എന്നാല്‍ വെടിനിര്‍ത്തല്‍ സമയത്തും ഹിസ്ബുള്ള പല തവണ ഇസ്രയേലിലേക്ക് പല തവണ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. അതിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഹിസ്ബുള്ളക്ക് നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week