30.6 C
Kottayam
Tuesday, May 14, 2024

പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്ട്രേഷനിലും ക്രമക്കേട്; മാത്യു കുഴൽനാടനെതിരേ ഗുരുതര കണ്ടെത്തൽ

Must read

ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എ വാങ്ങിയതിൽ അമ്പത് സെന്റ് അധികഭൂമിയെന്ന് വിജിലൻസ്. ആധാരത്തിലുള്ളതിനേക്കാൾ അമ്പത് സെന്റ് അധികമുണ്ടെന്നും ചിന്നക്കനാൽ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ.


അതേസമയം, ഭൂമി വാങ്ങിയതിന് ശേഷം ഇതുവരെ അളന്നുനോക്കിയിട്ടില്ലെന്നും ഭൂമി അളന്നുനോക്കാതെയാണ് പുറംപോക്ക് ഭൂമി കൈയേറിയെന്ന് ആരോപിക്കുന്നതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. അധിക ഭൂമിയുണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


‘കെട്ടിടം എന്തുകൊണ്ട് നിങ്ങൾ കാണിച്ചില്ലെന്ന് ചോദ്യമുണ്ടായിരുന്നു. ആ കെട്ടിടമെന്ന് പറയുന്നത് നിങ്ങൾ കണ്ടിട്ടുള്ളതാണ്. അതിന് ബിൽഡിംഗ് നമ്പറോ, ബിൽഡിംഗ് പെർമിറ്റോ ഒന്നുമില്ല. ഉപയോഗ യോഗ്യമായരീതിയിൽ അല്ല ആ കെട്ടിടം. ഒരുപക്ഷേ അതിന് വാല്യു കാണാൻ പറ്റില്ലായിരുന്നു. നടത്തിയ കച്ചവടത്തിന് ആ കെട്ടിടത്തിന് പ്രത്യേകം വില കൂട്ടിയിട്ടില്ലാത്തതിനാൽ അത് ആ ആധാരത്തിൽ കാണിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.’- അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ സി.പി.എം നികുതി വെട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ഉന്നയിച്ചത് ആധാരത്തിൽ 1.92 കോടി വില കാണിച്ച കുഴൽനാടൻ അടുത്തദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുവെന്നായിരുന്നു ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week