25.5 C
Kottayam
Friday, June 5, 2026

ഇംഗ്ലണ്ടിനെ അട്ടിമറിച്ചു,അയർലൻഡിന് ലോകകപ്പിൽ ജയം

Must read

മെൽബൺ: ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ‘ചതിച്ച്’ മഴ. അയർലൻഡിന്റെ പോരാട്ടവീര്യത്തെ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ മറികടക്കാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ മഴയിൽ ‌കുതിർന്നതോടെ, അയർലൻഡിന് ഓസീസ് ലോകകപ്പിലെ ആദ്യ ജയം.

ഇംഗ്ലണ്ടിന് ആദ്യ തോൽവിയും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം ഇംഗ്ലണ്ട് ആവശ്യമായതിലും അഞ്ച് റൺസ് പിന്നിലായിരുന്നു. മത്സരം തുടരാനാകില്ലെന്ന് വ്യക്തമായതോടെ അയർലൻഡിന് ആവേശ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആൻഡ്രൂ ബാൽബിർണിയുടെ അർധസെഞ്ചറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട ആൻഡ്രൂ, അഞ്ച് ഫോറും രണ്ടു സിക്സും സഹിതം നേടിയത് 62 റൺസ്. വിക്കറ്റ് കീപ്പർ ബാറ്റർ ലോർകൻ ടക്കർ 27 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്തു.

- Advertisement -

ഒരു ഘട്ടത്തിൽ 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലായിരുന്ന അയർലൻഡ് കൂറ്റൻ സ്കോർ കുറിക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിൽ മുറുക്കമാർന്ന ബോളിങ്ങിലൂടെ ഇംഗ്ലിഷ് ബോളർമാർ ഐറിഷ് പടയെ 157 റൺസിൽ ഒതുക്കുകയായിരുന്നു.

- Advertisement -

ഐറിഷ് നിരയിൽ ബാൽബിർണിക്കും ടക്കറിനും പുറമെ രണ്ടക്കം കണ്ടത് ഓപ്പണർ പോൾ സ്റ്റർലിങ് (എട്ടു പന്തിൽ 14), കർട്ടിസ് കാംഫർ (11 പന്തിൽ 18), ഗാരത് ഡെലാനി (10 പന്തിൽ 12) എന്നിവർ മാത്രം. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും മാർക്ക് വുഡ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സാം കറൻ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഡേവിഡ് മലാൻ (37 പന്തിൽ 35), മൊയീൻ അലി (12 പന്തിൽ പുറത്താകാതെ 24), ഹാരി ബ്രൂക് (21 പന്തിൽ 18) എന്നിവരാണ് തിളങ്ങിയത്. അതേസമയം, ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ജോസ് ബട്‍ലർ (0), അലക്സ് ഹെയ്‍ൽസ് (7), ബെൻ സ്റ്റോക്സ് (6) എന്നിവർക്ക് തിളങ്ങാനാകാതെ പോയത് അവർക്ക് തിരിച്ചടിയായി. ലിവിങ്സ്റ്റൺ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

മഴ തടസ്സപ്പെടുത്തും മുൻപേ 15–ാം ഓവറിൽ ഗാരത് ഡെലാനിക്കെതിരെ മൊയീൻ അലി മൂന്നു പന്തിൽ 12 റൺസ് നേടിയിരുന്നു. ഒരു സിക്സും ഫോറും സഹിതമായിരുന്നു ഇത്. മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെ മഴയെത്തിയതാണ് ഇംഗ്ലണ്ടിന് തിരി‍ച്ചടിയായത്. മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ജോഷ്വ ലിറ്റിലാണ് അയർലൻഡിനായി തിളങ്ങിയത്. ബാരി മക്കാർത്തി, ഫിൻ ഹാൻഡ്, ജോർഡ് ഡോക്‌റെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week