കാസര്‍കോട്: ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ചിന്നു പാപ്പു എന്ന രേഷ്മയും സന്തോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ള്ളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് സന്തോഷ് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ചിന്നു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് സന്തോഷിനെയും ചോദ്യം ചെയ്തത്. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈല്‍ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വിധേയാക്കിയിരുനന്ു. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുള്‍പ്പെടെ അന്വേഷണം നടന്നു. ചോദ്യം ചെയ്ത് സന്തോഷിനെ വിട്ടയച്ചിരുന്നു.
ആണ്‍സുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇടയ്ക്ക് സുഹൃത്ത് ഫോണില്‍ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്നുവിനെ രക്ഷിക്കാനായില്ല.
ഇന്‍സ്റ്റഗ്രാം അടക്കം നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു ചിന്നു പാപ്പു. ഇവര്‍ക്ക് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ചിന്നു പാപ്പു ഒരു മാസം മുന്‍പ് വിവാഹമോചിതയായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവുമായി അകന്ന ശേഷമാണ് ചിന്നു കാസര്‍കോട്ടേക്ക് താമസം മാറിയത്.
അന്വേഷണ വിവരങ്ങൾ
- പോലീസ് ചോദ്യം ചെയ്യൽ: ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിനെ പോലീസ് വിളിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും മരണത്തിന് മുൻപ് നടന്ന സംഭാഷണങ്ങളെക്കുറിച്ചും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
- സൈബർ തെളിവുകൾ: ചിന്നു പാപ്പുവിന്റെയും സന്ദേശിന്റെയും ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിളികളും മരണകാരണത്തിലേക്ക് വെളിച്ചം വീശുമെന്നാണ് കരുതുന്നത്.
- അസ്വാഭാവിക മരണം: സന്ദേശിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് (Unnatural Death) കേസെടുത്തിട്ടുണ്ട്. ചിന്നു പാപ്പുവിന്റെ മരണമുണ്ടാക്കിയ മാനസിക വിഷമമാണോ അതോ മറ്റെന്തെങ്കിലും സമ്മർദ്ദമാണോ കാരണമെന്ന് പോലീസ് അന്വേഷിക്കുന്നു.
ആത്മഹത്യാ പ്രേരണാ നിയമം (Section 108, BNS)
(മുമ്പ് IPC 306 ആയിരുന്ന വകുപ്പ് പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരം Section 108 ആണ്)
ഒരാളുടെ മരണത്തിന് മറ്റൊരാൾ കാരണക്കാരനാകുന്ന സാഹചര്യത്തിൽ ചുമത്തുന്ന ഈ നിയമത്തിന്റെ പ്രധാന വശങ്ങൾ ഇവയാണ്:
- കുറ്റകൃത്യം: ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയോ, അതിനുള്ള സാഹചര്യം ഒരുക്കുകയോ, മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കുകയോ ചെയ്യുന്നത് ഈ വകുപ്പിന്റെ പരിധിയിൽ വരും.
- ശിക്ഷ: കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവും പിഴയും ലഭിക്കാം.
- തെളിവുകൾ: വെറും വാക്ക് തർക്കങ്ങൾ ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ല. മരിക്കുന്ന വ്യക്തിയെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്ന് തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പുകളോ ഡിജിറ്റൽ തെളിവുകളോ (Chat/Audio) ഇതിന് അത്യാവശ്യമാണ്.
സോഷ്യൽ മീഡിയാ ലോകത്തെ സമ്മർദ്ദങ്ങളും വ്യക്തിബന്ധങ്ങളിലെ തകർച്ചയും പലപ്പോഴും ഇത്തരം ദാരുണമായ തീരുമാനങ്ങളിലേക്ക് നയിക്കാറുണ്ട്. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- ദിശ (DISHA): 1056
- മൈത്രി (Maithri): 0484 2540530
Following the recent suicide of social media influencer Chinnu Pappu, her male friend Sandesh (a native of Chowki, Kasaragod) was found dead. Sandesh was found hanging at his residence. Notably, the police had recently questioned him in connection with Chinnu Pappu’s death. This double tragedy has sent shockwaves through the local community, and authorities have launched an investigation into the circumstances surrounding his death.


