24.8 C
Kottayam
Thursday, June 4, 2026

അഞ്ച് ഓവറില്‍ 29 റൺസിന് എറിഞ്ഞിട്ടത് 9 വിക്കറ്റുകൾ; ശ്രീലങ്കയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ഇന്ത്യ

Must read

പല്ലേക്കെലെ (ശ്രീലങ്ക): ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറ്റം സാധ്യമായി. ഒരു ഘട്ടത്തില്‍ പഥും നിസ്സങ്കയുടെയും കുശാല്‍ മെന്‍ഡിസിന്റെയും ബാറ്റിങ്ങില്‍ ലങ്ക വിജയം സ്വപ്‌നം കണ്ടതായിരുന്നു.

പക്ഷേ ആ സ്വപ്‌നം അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇല്ലാതാക്കി. അവസാന 30 പന്തുകളില്‍ 29 റണ്‍സ് മാത്രം വഴങ്ങി ലങ്കയുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. 43 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി (1-0).

214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ലങ്ക മത്സരം കൈവിട്ടത്.

വെറും അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാന്‍ പരാഗായിരുന്നു ബൗളിങ്ങിലെ സര്‍പ്രൈസ് എന്‍ട്രി. അര്‍ഷ്ദീപ് സിങ്ങും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

- Advertisement -

ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു ലങ്കയുടേത്. പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന ഓപ്പണിങ് സഖ്യം അതിവേഗം 84 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യ വിറച്ചു. ഒമ്പതാം ഓവറില്‍ മെന്‍ഡിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 45 റണ്‍സെടുത്താണ് താരം മടങ്ങിയത്.

- Advertisement -

മെന്‍ഡിസ് പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് നിസ്സങ്ക അടിച്ചുതകര്‍ത്തു. 56 റണ്‍സാണ് ഈ കൂട്ടുകെട്ട് ലങ്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. ഒടുവില്‍ 15-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്കായത്. 48 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറുമടക്കം 79 റണ്‍സെടുത്ത് നിസ്സങ്കയെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. അതേ ഓവറിലെ അവസാന പന്തില്‍ കുശാല്‍ പെരേരയേയും അക്ഷര്‍ പുറത്താക്കി. 14 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യ മത്സരം വരുതിയിലാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ചരിത് അസലങ്ക (0), ദസുന്‍ ഷാനക (0), കാമിന്ദു മെന്‍ഡിസ് (12), വാനിന്ദു ഹസരംഗ (2) എന്നിവര്‍ക്കാര്‍ക്കും തന്നെ പിന്നീട് ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

- Advertisement -

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാള്‍ – ശുഭ്മാന്‍ ഗില്‍ സഖ്യം ഉഗ്രന്‍ തുടക്കമാണ് നല്‍കിയത്. 36 പന്തില്‍ നിന്ന് 74 റണ്‍സടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 16 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 34 റണ്‍സെടുത്ത ഗില്ലാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ജയ്സ്വാളും മടങ്ങി. 21 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 40 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം.

പിന്നീടായിരുന്നു ക്യാപ്റ്റന്‍ സൂര്യയുടെ ബാറ്റിങ് വിരുന്ന്. ഋഷഭ് പന്തിനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി ക്യാപ്റ്റന്‍ അടിച്ചുതകര്‍ത്തു. 22 പന്തില്‍ നിന്ന് ഫിഫ്റ്റിയടിച്ച സൂര്യ 26 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്താണ് മടങ്ങിയത്. രണ്ട് സിക്സും എട്ട് ബൗണ്ടറികളും ആ ബാറ്റില്‍ നിന്ന് പിറന്നു. പന്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യ മടങ്ങിയത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും സൂര്യ തന്നെ.

മറുവശത്ത് തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പന്ത് പിന്നീട് ട്രാക്കിലായി. 33 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ആറ് ഫോറുമടക്കം 49 റണ്‍സെടുത്തു.ഹാര്‍ദിക് പാണ്ഡ്യ (9), റിയാന്‍ പരാഗ് (7), റിങ്കു സിങ് (1) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അക്ഷര്‍ പട്ടേല്‍ 10 റണ്‍സോടെ പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മതീഷ പതിരണ ശ്രീലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week