24.6 C
Kottayam
Saturday, June 6, 2026

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം:ബിജെപി വോട്ടുകളില്‍ വിള്ളല്‍

Must read

ബെംഗളൂരു: രാജ്യസഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. കർണാടകയിലെ 4 സീറ്റിലേക്ക് 5 മത്സരാർത്ഥികളായിരുന്നു ആകെ ഉണ്ടായിരുന്നത്. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജിസി ചന്ദ്രശേഖർ എന്നിവരായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍. ബി ജെ പിയിൽ നിന്ന് നാരായണ ബാൻഡേജും ജെ ഡി എസ് സ്ഥാനാർത്ഥിയായി കുപേന്ദ്ര റെഡ്ഡി എന്നിവരും മത്സരിച്ചു.

കർണാടക നിയമസഭയിൽ ആകെ 224 അംഗങ്ങളാണുള്ളത്. അഞ്ച് സ്ഥാനാർത്ഥികളില്‍ ഒരോരുത്തർക്കും വിജയിക്കാൻ വേണ്ടിയിരുന്നത് 45 വോട്ടായിരുന്നു. 66 അംഗങ്ങളുള്ളെ ബി ജെ പിക്ക് ഒരു സീറ്റിലും കോണ്‍ഗ്രസിന് രണ്ട് സീറ്റിലും വിജയം ഉറപ്പാണ്. എച്ച്‌ഡി കുമാരസ്വാമിയുടെ പാർട്ടിക്ക് നിയമസഭയിൽ 19 എം എൽ എമാരുണ്ട്.

ബി ജെ പി എം എൽ എമാരുടെ പിന്തുണയോടെ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ജെ ഡി എസ്. ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാർത്ഥികളും ബി ജെ പിയുടെ ഏക സ്ഥാനാർത്ഥിയും വിജയിച്ചു. ജെ ഡി എസ് സ്ഥാനാർത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.

“എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും ആദ്യ റൗണ്ടിൽ തന്നെ ആവശ്യമായ 4500 വോട്ടുകളുടെ ക്വാട്ട യോഗ്യത നേടി വിജയിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എൻ്റെ എല്ലാ വോട്ടർമാർക്കും നിയമസഭാംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ മൂന്ന് കോൺഗ്രസുകാർക്ക് ടിക്കറ്റ് നൽകിയതിന് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നു.” കെ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ പറഞ്ഞു.

- Advertisement -

“ഈ വിജയം സാധ്യമാക്കിയ കോൺഗ്രസ് നിയമസഭാംഗങ്ങളുടെയും തങ്ങള്‍ക്ക് വോട്ട് ചെയ്ത മറ്റ് നിയമസഭാംഗങ്ങളുടെയും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, തത്വങ്ങൾ, ജനാധിപത്യം ബോധ്യം എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു. ഇത് ജനാധിപത്യത്തിൻ്റെയും ഇന്ത്യയുടെയും കന്നഡക്കാരുടെ ആത്മാഭിമാനത്തിൻ്റെയും നിർണായക വിജയമാണ്” വിജയത്തിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.

- Advertisement -

തിരഞ്ഞെടുപ്പില്‍ ബി ജെ പി വിപ്പ് ലംഘിച്ച് മുന്‍മന്ത്രി എസ് ടി സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു. മറ്റൊരു എം എല്‍ എ ശിവരാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബി ജെ പി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശിവരാം ഹെബ്ബാറിനെതിരേയും പാര്‍ട്ടി പരാതി നല്‍കിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week