24.3 C
Kottayam
Saturday, June 6, 2026

‘ഞാനാണ് ഇപ്പോഴും CEO’; ‘പുറത്താക്കപ്പെട്ട’തിന് പിന്നാലെ ജീവനക്കാർക്ക് കത്തെഴുതി ബൈജു രവീന്ദ്രൻ

Must read

ബെംഗളൂരു: ഇന്ത്യന്‍ വിദ്യാഭ്യാസ-ടെക് കമ്പനിയായ ബൈജൂസിന്റെ ‘പുറത്താക്കപ്പെട്ട’ സി.ഇ.ഒ. ബൈജു രവീന്ദ്രന്‍ പുതിയ നീക്കവുമായി രംഗത്ത്. ബൈജൂസിന്റെ സി.ഇ.ഒ. ഇപ്പോഴും താനാണെന്നും അതിലൊരു മാറ്റവുമില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ശനിയാഴ്ച ജീവനക്കാര്‍ക്ക് കത്തെഴുതിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബൈജു രവീന്ദ്രനേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പുറത്താക്കാന്‍ കഴിഞ്ഞ ദിവസമാണ് ഓഹരിയുടമകള്‍ അസാധാരണ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. യോഗതീരുമാനം നിയമവിരുദ്ധമാണെന്ന് ബൈജൂസ് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു രവീന്ദ്രന്റെ പുതിയ നീക്കം.

‘നമ്മുടെ കമ്പനിയുടെ സി.ഇ.ഒ. എന്ന നിലയിലാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ കത്ത് എഴുതുന്നത്. മാധ്യമവാര്‍ത്തകളില്‍ നിങ്ങള്‍ വായിച്ചതിന് വിരുദ്ധമായി ഞാന്‍ ഇപ്പോഴും കമ്പനിയുടെ സി.ഇ.ഒയായി തുടരുകയാണ്. ബൈജൂസിന്റെ മാനേജ്മെന്റിലോ ബോര്‍ഡിലോ ഒരുമാറ്റവുമില്ല -ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഓഹരിയുടമകളുടെ യോഗത്തിലെ തീരുമാനം അസാധുവാണെന്ന് കത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

നടത്തിപ്പിലെ പിടിപ്പുകേടും പരാജയവും ആരോപിച്ചാണ് ബൈജൂസ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് ബൈജു രവീന്ദ്രനേയും കുടുംബാംഗങ്ങളേയും പുറത്താക്കാന്‍ ഓഹരിയുടമകള്‍ തീരുമാനിച്ചത്. യോഗത്തില്‍ 60 ശതമാനം ഓഹരിയുടമകള്‍ പങ്കെടുത്തതായും എല്ലാവരും പുറത്താക്കലിനെ അനുകൂലിച്ച് വോട്ടുചെയ്തതായും യോഗം വിളിച്ച നിക്ഷേപ കമ്പനിയായ പ്രോസസ് അറിയിച്ചിരുന്നു.

- Advertisement -

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ ബൈജു രവീന്ദ്രനും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നില്ല. ചെറിയൊരു വിഭാഗം ഓഹരിയുടമകള്‍ മാത്രം പങ്കെടുത്ത യോഗത്തിലെ തീരുമാനം അസാധുവാണെന്നാണ് ബൈജൂസിന്റെ വാദം. വെള്ളിയാഴ്ചത്തെ യോഗത്തിനെതിരേ ബൈജു രവീന്ദ്രന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

- Advertisement -

ഹര്‍ജിയില്‍ അടുത്ത വാദംകേള്‍ക്കുന്നത് മാര്‍ച്ച് 13-നാണ്. അതുവരെ യോഗതീരുമാനങ്ങള്‍ നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. അതിനാല്‍ പുറത്താക്കല്‍ നടപടി ഉടന്‍ നടപ്പാക്കാന്‍ യോഗം വിളിച്ച ഓഹരിയുടമകള്‍ക്ക് കഴിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week